നെടുങ്കണ്ടം: നെടുങ്കണ്ടം അഞ്ചേക്കര്കാനത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വീടുകയറി ആക്രമിച്ചതായും ആശുപത്രിയിലെത്തി കുട്ടികള്‍ അടക്കമുള്ളവരെ മര്‍ദ്ദിച്ചതായും പരാതി.
സംഘര്‍ഷത്തില്‍ പരുക്കേറ്റ കോട്ടുപ്പള്ളില്‍ സജീവ്(31), ഭാര്യ രജിമോള്(28), അയല്‍വാസിയായ തോട്ടുംകരയില്‍ പുത്തന്‍വീട്ടില്‍ സെബാസ്റ്റിയന് എന്ന് വിളിക്കുന്ന രമേശ്(36), ഭാര്യ കലയരശി(32), മക്കളായ പ്രവീണ്‍(13), പ്രിയന്(ഒമ്പത്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം നടന്നത്.
മദ്യപിച്ച് മറ്റൊരാള്‍ക്കൊപ്പം രമേശ് തങ്ങളുടെ വീട്ടില്‍ എത്തിയതായും ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാളെ ഇറക്കിവിട്ടതായും സജീവ് പറഞ്ഞു. പിന്നീട് ഭാര്യയ്ക്കൊപ്പം എത്തിയ രമേശ് തങ്ങളെ വീടുകയറി ആക്രമിക്കുകയായിരുന്നു എന്നും ഇയാള്‍ പറയുന്നു. ഇരുവര്‍ക്കും തലയ്ക്കും മുഖത്തും പരുക്കുണ്ട്. എന്നാല്‍ സജീവും കൂട്ടുകാരും അടക്കം അഞ്ചംഗ സംഘം തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് രമേശും പറയുന്നത്. അയല്‍വാസിയെ വീട്ടില്‍ എത്തിക്കുന്നതിനായി പോയ തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ധിക്കുകയായിരുന്നു. വീട്ടിലെത്തി ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ വീണ്ടും ഇവര്‍തന്നെയും ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കുകയും ചെയ്തു. ഇന്നലെ ഒരുപറ്റം ആളുകള്‍ ആശുപത്രി മുറ്റത്ത് നിന്നിരുന്ന തങ്ങളെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു എന്നും രണ്ടു കുട്ടികളെയും മര്‍ദ്ദിക്കുകയും വലിച്ചെറിയുകയും ചെയ്തതായും രമേശ് ആരോപിക്കുന്നു. ഇരു വീട്ടുകാര്‍ക്കും എതിരെ നെടുങ്കണ്ടം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: