താമരശ്ശേരി്: കയ്യേലിക്കല്‍ പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ക്സിസ്റ്റ് ഗുണ്ടകളും ക്രിമിനലുകളും ചേര്‍ന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നവരെ കള്ളക്കേസില്‍ കുടുക്കി ബിജെപി പ്രവര് ത്തനം നിര്‍വീര്യമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കേരളത്തിലുടനീളം നടക്കുന്നത്. താമരശ്ശേരി കയ്യേലിക്കലില്‍ കട കത്തിയ സംഭവ ത്തില്‍ നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ കേസില്‍ കുടുക്കാനുള്ള സിപിഎം നീക്കം അവസാനിപ്പിക്കണമെന്നും ടി.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു.
കയ്യേലിക്കലില്‍ കട കത്തിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാരൊതുവിധ പങ്കുമില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഈ സംഭവത്തില്‍ സിപിഎം ക്രിമിനലുകളുടെ ബന്ധത്തെപ്പറ്റി സമഗ്ര അന്വേഷണം വേണം, സിപിഎം സൃഷ്ടിച്ച സംഘര് ഷത്തിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച രണ്ട് ബസ്സ്റ്റോപ്പുകള്‍ പോലീസ് പൊളിച്ച് നീക്കിയതില്‍ നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു. പ്രദേശം നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി ടി.ബാലസോമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ്തേവള്ളി, മണ്ഡലം പ്രസിഡന്റ് ഷാന്‍ കട്ടിപ്പാറ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ശിവദാസന്‍, വത്സന് മേടോത്ത്, കെ.പി. രമേശന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: