പന്തീരാങ്കാവ്: നികുതി ഒടുക്കാത്തതിനാല്‍ ജപ്തി നടപടി. പുതിയ കെട്ടിടം നിര്‍മ്മിച്ച് ഒറ്റത്തവണ നല്‍കേണ്ട നികുതി അടക്കാത്തതിനെതിരെയാണ് ജപ്തി നടപടി. പാലാഴി ഹൈലൈറ്റ് റിലേറ്റേഴ്സ് ഇന്ത്യ എല്‍എല്‍പി, ഈസ്റ്റ് ഫോര്‍ട്ട് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
രണ്ട്കോടിയോളം രൂപയാണ് ഇരു സ്ഥാപനങ്ങളും അടക്കാനുണ്ടായിരുന്നത്. നാല് ഗഡുക്കളില്‍ ഒരു തവണ അടച്ചെങ്കിലും ബാക്കി അടവ് നിയമ നടപടിയിലെത്തുകയായിരുന്നു. ഹൈക്കോടതി വിഷയം പുനഃപരിശോധിക്കാന്‍ ആര്‍ഡിഒവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ പഴയ ഉത്തരവ് നടപ്പിലാക്കാന്‍ വീണ്ടും ആര്‍ഡിഒ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് ജപ്തി നടപടിയെടുത്തത്.
ഡപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍, തഹസില്‍ദാര്‍ കെ.ടി. സുബ്രഹ്മണ്യന്, ഡപ്യൂട്ടി തഹസില്‍ദാര്‍ പി. ശ്രീകുമാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍ ഷൈനിതോമസ്, ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍മാരായ ഓമനക്കുട്ടന്, എസ്. സുനില്‍കുമാര്‍, അനില്‍കുമാര്‍, വാസുദേവപ്രസാദ് എന്നിവരാണ് ജപ്തി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: