തൃശൂര്‍: സാംസ്കാരിക നഗരിയെ ധന്യമാക്കിയ ജി.മഹാദേവന്റെ സ്മൃതിദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ തൃശൂര്‍ പൗരാവലി പ്രണാമം അര്‍പ്പിക്കും.പ്രതികൂല സാഹചര്യങ്ങളിലും സാമൂഹ്യ പരിതാവസ്ഥകളില് ഇളക്കം തട്ടാതെ മുന്നോട്ടു സഞ്ചരിച്ചയാളായിരുന്നു ജി.ജനപിന്തുണ കാര്യമായില്ലാതിരുന്ന കാലത്ത് ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായി തുടങ്ങിയ ആ സാമൂഹ്യ ജീവിതം അവസാശ്വാസം വരെയും ഊര്‍ജ്ജ്വസ്വലതയോടെ തുടരാന്‍ മഹാദേവന് കഴിഞ്ഞു. സാന്ത്വനസ്പര്‍ശം നിറയുന്ന സേവാസംരംഭങ്ങളില്‍ ഉള്‍പ്പെടെ എല്ലായിടത്തും ജി.മഹാദേവന്റെ നേതൃപാടവം സംഘപരിവാറിന് മുതല്‍ക്കൂട്ടായി.രാജ്യം ഒരു കാരാഗൃഹമായിമാറിയ അടിയന്തരാവസ്ഥക്കാലത്ത് 17 മാസക്കാലം തടവറക്കുള്ളിലായിരുന്നു ജി. ഇന്ന് വൈകീട്ട് 4ന് കൗസ്തുഭം ഓഡിറ്റോറിയത്തില്‍ സിഎന്‍.ജയദേവന് എംപി സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്യും.സീതാറാം ആയുര്‍വേദ ഫാര്‍മസി എംഡി ഡോ.ഡി.രാമനാഥന് അദ്ധ്യക്ഷനാകും.ജി.മഹേദേവ സേവാപുരസ്ക്കാര സമര്‍പ്പണം പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് നിര്‍വ്വഹിക്കും.ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണന് അനുസ്മരണ പ്രഭാഷണം നടത്തും.വിഭാഗ് സംഘചാലക് കെഎസ്.പത്മനാഭന്,സ്വാമി സദ്ഭവാനന്ദ,മാര്‍ അപ്രേം മെത്രാപൊലീത്ത,തേറമ്പില്‍ രാമകൃഷ്ണന്,പിസി.തോമസ്,പ്രൊഫ.പി.മാധവന്‍കുട്ടി,ജി.രജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: