കൊല്ലം: കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ ചിറ്റൂര്‍ ജയിലില്‍ കഴിയുന്ന നാലുപ്രതികളെയും എട്ടിന് കൊല്ലം ജില്ലാ കോടതിയില്‍ ഹാജരാക്കുമെന്ന് കൊല്ലം സിറ്റിപോലിസ് അസി.കമ്മീഷണര്‍ ജോര്‍ജ്ജ് കോശി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരായ മധുര ഇസ്മായില്‍പുരം അബ്ബാസ് അലി(27), ഷംസൂണ്‍ കരിംരാജ(22), മധുര നെല്‍പ്പട്ട ് ദാവുദ് സുലൈമാന്‍(22), ഷംസുദ്ദീന് (23) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുന്നത്. പ്രതികളെ 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കരിംരാജയാണ് കളക്ട്രേറ്റില്‍ ബോംബ് വയ്ക്കാനെത്തിയത്. മധുരയില്‍ നിന്നുള്ള ട്രെയിനില്‍ അന്നുരാവിലെ 9.30ന് കൊല്ലം റയില്‍വേ സ്റ്റേഷനിലെത്തി ഓട്ടോറിക്ഷയിലാണ് കളക്ട്രേറ്റിലെത്തിയത്. ഇയാള്‍ തിരിച്ചുപോയതും ഓട്ടോറിക്ഷയിലായിരുന്നു. അടുത്ത പ്രദേശമായതും എളുപ്പത്തില്‍ വരാനുള്ള സൗകര്യവുമാണ് കൊല്ലം കളക്ട്രേറ്റില്‍ ബോംബുവയ്ക്കാന്‍ കാരണമായതെന്ന കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ ജയിലില്‍ നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരുന്നു.
മലപ്പുറം, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലും പ്രതികള്‍ ബോംബ് സ്ഫോടനം നടത്തിയിരുന്നു. സെപ്തംബര്‍ 12ന് നെല്ലൂരില്‍ സ്ഫോടനം നടക്കുന്നതിന് മുമ്പ് കൊല്ലത്തെത്തിയ കരിംരാജ ഇവിടെ നിന്നും മൊബൈല്‍ ചാര്‍ജ്ജ് ചെയ്തശേഷം സന്ദേശമയച്ചിരുന്നു. ഇതിലും പ്രതിയെ എത്തിച്ച് പോലീസിന് തെളിവെടുപ്പു നടത്തേണ്ടിവരും. എന്‍ഐഎ ആയിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: