ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് പരിധിയില്പ്പെട്ടെ ചെറുപുഴ പുഴയോരത്തെ നിര്മ്മാണപ്രവര്ത്തിയെക്കുറിച്ച് റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി. ചെറുപുഴ പാലത്തിന് സമീപമാണ് കഴിഞ്ഞ ഒരാഴ്ചമുമ്പാണ് പുഴയിലെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് നിര്‍മ്മാണപ്രവര്‍ത്തി തുടങ്ങിയത്. ചെറുപുഴ പുഴയോരത്തെ ആകെയുള്ള കുറച്ച് കാട് പ്രദേശമാണ് ഇപ്പോള്‍ വെട്ടിതെളിക്കാന്‍ തുടങ്ങിയത്. കീരി, ഉടുമ്പ്, മുയല്, മുള്ളന്‍ പന്നി, മരപ്പട്ടി, പാമ്പുകള്‍ എന്നിവയുടെ ആവാസ കേന്ദ്രമാണ് സര്‍ക്കാര്‍ ചെലവില്‍ നശിപ്പിക്കുന്നത്. മത്സ്യമാര്‍ക്കറ്റിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ എന്ന് പറഞ്ഞാണ് ഇപ്പോള്‍ പുഴയിലെ കാട് നശിപ്പിക്കുന്നത്. എന്നാല്‍ മത്സ്യമാര്‍ക്കറ്റ് റവന്യൂ ഭൂമി കൈയ്യേറിയാണ് നിര്‍മ്മിച്ചതെന്ന് റവന്യൂ വകുപ്പുമായി തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് പഞ്ചായത്തിന്റെ ഇപ്പോഴത്തെ നടപടി. കാട് നശിപ്പിച്ചാല്‍ പുഴ വറ്റാനും കാരണമാകും. കടുത്ത വേനലില്‍ പുഴയോരത്തെ കാട് നശിപ്പിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ ജെസിബി ഉപയോഗിച്ച് മണ്ണ് ഖനനം നടത്തി പുഴയിലേക്കാണ് മണ്ണ് തള്ളൂന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വയക്കര വില്ലോജ് അധികൃതര്‍ പ്രദേശം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: