മുണ്ടക്കയം: കോടതി ഉത്തരവു ലംഘിച്ച് 68 കാരിയെ ഭര്‍ത്താവിന്റെ ആദ്യമക്കള്‍ മര്‍ദ്ദിക്കുന്നതായി പരാതി. വീട് കൊളളയടിക്കുന്നതായും പൊലീസ് നീതി നടപ്പാക്കുന്നില്ലന്നും ആക്ഷേപം.
മുണ്ടക്കയം പുഞ്ചവയല്‍ കുളമാക്കല്‍ ഭാഗത്ത് പൊയ്കയില്‍ പുരയിടത്തില്‍ ജാനകി രാമകൃഷ്ണനാണ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. 18 വര്‍ഷം മുമ്പാണ് രാമകൃഷ്ണനും ജാനകിയും തമ്മിലുളള വിവാഹം സിപിഐ ആഫീസില്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്നത്. രാമകൃഷ്ണന്റെ 4 ആണ്മക്കളുടെയും അവരുടെ ഭാര്യമാരുടയുടെ താത്പര്യപ്രകാരമായിരുന്നു വിവാഹം. പിന്നീട് 4 മക്കള്‍ക്കും രാമകൃഷ്ണന് സ്ഥലം വില്‍പ്പനയിലൂടെ ലഭിച്ച പണം വീതിച്ചുനല്കി. കുളമാക്കലുളള 50 സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് ജാനകിയും രാമകൃഷ്ണനും താമസിച്ചു. രോഗിയായ രാമകൃഷ്ണനെ ശുശ്രൂക്ഷിക്കാന്‍ പിന്നീട് മക്കളുടെ സഹായം ലഭിച്ചില്ല. 18 വര്‍ഷമായി ജാനകി മാത്രമായിരുന്നു രാമകൃഷ്ണന് ഒപ്പമുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് രാമകൃഷ്ണന് മരിച്ച ദിവസം നാലു മക്കളും ചേര്‍ന്ന് വീട് കയ്യേറി. വീടൊഴിയാന്‍ ജാനകിയോട് ആവശ്യപെട്ടു. ഭീഷണി സഹിക്കാതായതോടെ കാഞ്ഞിരപ്പളളി മുന്‍സിഫ് കോടതിയില്‍ പരാതി നല്കി. വീട്ടില്‍ നിന്നും മക്കള്‍ നാലുപേരും ഒഴിയാന്‍ കോടതി നിര്‍ദ്ദേശിച്ചു.
മുണ്ടക്കയം പൊലീസെത്തി വീടൊഴുപ്പിച്ചു. ഇതിനിടയില്‍ മക്കള്‍ പുരയിടത്തില്‍ മറ്റൊരു വീട് നിര്‍മിച്ചു താമസമാക്കി. ഇതോടെ ജാനകി മജിസ്ട്രേറ്റ് കോടതിയെ വീണ്ടും സമീപിച്ചു. ഇന്ജക്ഷന് ഉത്തരവുനേടി. വീട്ടിലോ, പുരയിടത്തിലോ കയറാനോ ജാനകിയെ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുതെന്നായിരുന്നു ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് മുണ്ടക്കയം പൊലീസിനും നല്കി. എന്നാല്‍ പുരയിടത്തില്‍നിന്നും ഒഴിയാന്‍ മക്കള്‍ തയ്യാറായില്ല. ഇവര്‍ തന്നെ മര്‍ദ്ദിക്കുകയും പാചകവാതചക സിലണ്ടര്‍, പാത്രങ്ങള്‍ എന്നിവ കടത്തി കൊണ്ടുപോയതായും ജാനകി പറയുന്നു.
ഇത് ചോദ്യം ചെയ്തതിന് വീട്ടില്‍കയറി അക്രമം നടത്തി. ജാനകിയുടെ ആദ്യവിവാഹത്തിലെ മകളെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറ്റാതെ നാല്‍വര്‍സംഘം ടസ്സപ്പെടുത്തി. ഇവര്‍ വീട്ടില്‍ കയറിയാല്‍ വെട്ടി കൊലപെടുത്തുമെന്ന് ഭീഷണി മുഴക്കി. വിവരങ്ങള്‍ മുണ്ടക്കയം പൊലീസില്‍ അറിയിച്ചെങ്കിലും പൊലിസ് നടപടിക്ക് തയ്യാറാവുന്നില്ലെന്ന് ജാനകി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജാഗ്രത സമിതി കമ്മറ്റിയംഗം മറിയാമ്മ സ്കറിയ, അയല്‍വാസി തങ്കമ്മ, ജാനകിയുടെ മകളുടെ ഭര്‍ത്താവ് പ്രകാശ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: