ചെറുപുഴ: മലയോരത്തെ പ്രധാന പുഴയായ തേജസ്വിനി പുഴയുടെ കരയില്‍ മത്സ്യ മാര്‍ക്കറ്റിന് മതില് കെട്ടാനെന്ന പേരില്‍ പുഴയിലേക്ക് മണ്ണ് നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. കഴിഞ്ഞ അഞ്ച് ദിവസമായി ഹിറ്റാച്ചി ഉപയോഗിച്ച് ലോഡ് കണക്കിന് മണ്ണാണ് പുഴയിലേക്ക് തള്ളിയത്. ഇതിനെതിരെ ചെറുപുഴ പുഴ സംരക്ഷണ സമിതിയും, പരിസ്ഥിതിസമിതി ജില്ലാ സെക്രട്ടറി ഭാസ്ക്കരന്‍ വെള്ളൂര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കയാണ്. സ്ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫീസര്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി എടുക്കുമെന്നറിയിച്ചു. പുഴയോരത്തെ ജൈവ സമ്പത്ത് നശിപ്പിച്ചാണ് പഞ്ചായത്ത് അധികൃതര്‍ ഈ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നത്. പുഴയിലേക്ക് മണ്ണ് തള്ളുന്നത് പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഇത് സംബന്ധിച്ച് നടപടി എടുക്കണമെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മോഹനന് പാലങ്ങാടന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: