പിലാത്തറ: പിലാത്തറയിലും പരിസരങ്ങളിലും രാവും പകലും കള്ളമാരുടെ വിളയാട്ടം. ബസില്‍ പോക്കറ്റടി, റോഡില്‍ മാല പൊട്ടിക്കല്‍, വീടുകളിലും കടകളിലും കവര്‍ച്ച തുടങ്ങി ദിവസങ്ങളായി ഈ പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ വിലസുകയാണ്. വിളയാങ്കോട് ശിവക്ഷേത്രത്തില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് പ്രാവശ്യം മോഷണസംഘം എത്തി. പത്ത് ഭണ്ഡാരങ്ങളാണ് പൊളിച്ച് പണം കവര്‍ന്നത്. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഭണ്ഡാരം പാര കൊണ്ട് പിഴുതെടുത്ത് പുറത്തെത്തിച്ച നിലയിലായിരുന്നു. ഈ ഭാഗങ്ങളില്‍ പതിനഞ്ച് കടകളില്‍ കഴിഞ്ഞ ആഴ്ചകളില്‍ മോഷണം നടന്നിട്ടുണ്ട്. പല സ്ഥലത്തും സിസിടിവി സംവിധാനം നിലനില്‍ക്കെയാണ് ഈ മോഷണങ്ങള്‍. നാല് ദിലസങ്ങള്ക്ക് മുമ്പ് നാല് വീടുകളില്‍ കള്ളന്മാര് കയറി .ദിവസങ്ങള്‍ക്ക് മുമ്പാണ് ബൈക്കില്‍ വന്ന് സ്ത്രീയുടെ മാല പൊട്ടിക്കല്‍ ഒരിടവേളക്കുശേഷം വീണ്ടും ഉണ്ടായത്.
പിലാത്തറ കണ്ണര് ബസ്സില്‍ പരിയാരത്തിറങ്ങിയ യാത്രക്കാരന്റെ പണമടങ്ങിയ പഴ്സ് പോക്കറ്റടിച്ച സംഭവമുണ്ടായി. പിലാത്തറയില്‍ നിന്ന് പയ്യന്നര്‍ യാത്രക്കിടയില്‍ മോബൈല്‍ ഫോണും കഴിഞ്ഞ ദിവസം കാണാതായി.
വ്യാഴാഴ്ച മണ്ടൂരില്‍ വീട് കുത്തിപ്പൊളിച്ചും പരിയാരത്ത് കടയുടെ വാതില്‍ പൊളിച്ചും നടത്തിയ മോഷണങ്ങളാണ് ഈ പരമ്പരയുടെ അവസാനത്തേത്. പരിയാരം പഞ്ചായത്ത് മെമ്പര്‍ പി.വി.സജീവന്റെ പരിയാരം സെന്ടലിലെ സൗഹൃദ റൈസ് സ്ലോര്മില്ലിലാണ് മോഷണം നടന്നത്. 5000 രൂപ നഷ്ടപ്പെട്ടു. അതേ ദിവസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഫീസിലും ഓണീസ് ഇലട്രിക്കല്‍ കടയിലും മോഷണ ശ്രമമുണ്ടായി. മണ്ടൂരിലെ വയക്കോത്തെ ഉമ്മറിന്റെ വീട്ടില്‍ പുട്ടുപൊളിച്ച് ഒരു ലക്ഷം രൂപയും അഞ്ചു പവന് സ്വര്‍ണ്ണവുമാണ് കവര്‍ന്നത്
ഒരേ പ്രദേശങ്ങളില്‍ അടിക്കടി നടക്കുന്ന മോഷണങ്ങളില്‍ ജനം പരിഭ്രാന്തരാണ്. ക്യാമറാ സംവിധാനങ്ങളടക്കം ഉണ്ടായിട്ടും മോഷണങ്ങള്‍ തടയാനോ ശാസ്ത്രീയ അന്വേഷണണങ്ങളിലൂടെ മോഷ്ടാക്കളെ പിടികൂടാനോ പോലീസിന് കഴിയാത്തതില്‍ ജനങ്ങളില്‍ പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: