ചെറുപുഴ: കാക്കയംചാല്‍ പടത്തക്കെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മറിയക്കുട്ടി എന്ന മധ്യവയസ്കയായ വീട്ടമ്മ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് അഞ്ച് വര്‍ഷം തികയുന്നു. നാളിതുവരെയായിട്ടും അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് 2012 മാര്‍ച്ച് 5 ന് നടന്ന കൊലപാതകം ലോക്കല്‍ പോലീസ് അന്വേഷണം ശരിയല്ലെന്ന് പറഞ്ഞ് െ്രെകംബ്രാഞ്ച് സര്‍ക്കിളും ഡിവൈഎസ്പിയുമൊക്കെ അന്വേഷിച്ചിട്ടും എങ്ങുമെത്തിയില്ല. യുഡിഎഫ് പ്രതികളെ സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് എല്‍ഡിഎഫും മറിച്ചും സമരങ്ങള്‍ ഏറെ നടന്നെങ്കിലും അന്വേഷണം എങ്ങുമെത്തില്ല. ഉന്നതരായ പ്രതികളെ സംരക്ഷിക്കാന്‍ ഇരു മുന്നണികളിലെയും നേതാക്കള്‍ ശ്രമിക്കുന്നതായി ആരോപണമുയരുന്നു. യുഡിഎഫ് മാറി പിണറായി സര്‍ക്കാര്‍ വന്ന് എട്ട് മാസമായിട്ടും അന്വേഷണം എവിടെയുമെത്തിക്കാന്‍ സാധിച്ചില്ല. പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെ നടത്തിയ സിപിഎം ഭരിച്ചിട്ടും അന്വേഷണം നടക്കാത്തതും ഇതിനുശേഷം നടന്ന കുണ്ടംതടത്തെ മാമച്ചന്റെ ദുരൂഹമരണവും ഉള്‍പ്പെടെ മലയോരത്തെ പല കേസുകളും അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. കേരളാ പോലീസിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ താത്പര്യം മറന്ന് കേസന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന് ജനം കാത്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: