പേരാവൂര്‍: ജയരാജന് ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ കസേരയില്‍ ഇരിക്കുന്നത് മുന്‍ സെക്രട്ടറിയായിരുന്ന ശശി പാര്‍ട്ടി ഓഫീസില്‍ നടത്തിയ പീഡനം ഒതുക്കിത്തീര്‍ത്തതിന്റെ ഗുണഫലമാണെന്ന് സണ്ണിജോസഫ് എംഎല്‍എ കേളകത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പീഡനം ഒതുക്കിത്തീര്‍ത്ത സംഭവത്തില്‍ ഒന്നാംപ്രതിയാണ് ജയരാജന്. ഇത്തരം പീഡനക്കേസുകള്‍ ഒതുക്കിതീര്‍ക്കാന്‍ കഴിയുന്നത് സിപിഎമ്മുകാര്‍ക്കാണ് അത്തരം സംഭവങ്ങളിലും സിപിഎം ഇരകള്‍ക്കൊപ്പമല്ല നില്‍ക്കാറുള്ളത്.
വൈദികനെ പോലീസ് പിടികൂടിയ ശേഷമാണ് താന്‍ ഈ സംഭവമറിഞ്ഞത്.അപ്പോള്‍ നിയമസഭാ സമ്മേളനത്തിലായിരുന്നതിനാലാണ് ഇവിടെ എത്താന്‍ കഴിയാതിരുന്നത്. താന്‍ ഈ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ സിപി എം ജില്ലാ സെക്രട്ടറി പ്രചരണം നടത്തുന്നതിന് തെളിവ് നല്കാന് അദ്ദേഹത്തിന് തന്റെയോ താനുമായി ബന്ധപ്പെടുന്നവരുടെയോ വൈദികന്റെയോ ഫോണോ മറ്റ് കാര്യങ്ങളോ പരിശോധിക്കാവുന്നതാണ്. താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ ജയരാജന് മാപ്പു പറയാന്‍ വരുന്നതിന് പകരം ഇത്തരം ആരോപണങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചാല്‍ മതി.
കേസന്വേഷണം തൃപ്തികരമല്ല എന്ന ആരോപണം ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകുമ്പോഴാണ് താന്‍ സബ്മിഷന് ഉന്നയിക്കേണ്ടത്. കസ്തൂരിരംഗന്‍ വിഷയത്തിന് ശേഷം നടന്ന ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നീണ്ടുനോക്കി ഇടവകയ്ക്ക് കീഴിലുള്ള വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ തോറ്റു, എാന്തായിരുന്നു അന്ന് വൈദികന്റെ നിലപാടെന്ന് വ്യക്തമാണ്.
കേസന്വേഷണം ശക്തമായ നിലയില്‍ തന്നെ മുന്നോട്ട് പോകണം.സംഭവം താന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് നേരെ തിരിച്ചുവിടാനുള്ള ശ്രമം അവര്‍ക്കെതിരെ തന്നെ തിരിഞ്ഞുകുത്തും. പി.ജയരാജന് രാഷ്ട്രീയ നിലപാടുകളില്‍ അന്തസുണെടങ്കില് ഈ കേസ് താന്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ തെളിവ് കൊണടുവരണം. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളില്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടക്കിയതും സ്കൂള്‍ അക്രമിച്ചതും പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. സ്കൂളിലും പള്ളികളിലും അച്ചന്റെ വിശ്വസ്തരായ സി പി എമ്മികാരാണ് ഉള്ളതെന്നും എംഎല്‍എ ആരോപിച്ചു.
കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്, കോണ്‍ഗ്രസ് നേതാക്കളായ പി.സി.രാമകൃഷ്ണന്, ലിസി ജോസഫ്, ശശീന്ദ്രന് തുണടിത്തറ എന്നിവര്‍ കേളകത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: