കൊല്‍ക്കത്ത: കേരളത്തിലെ സിപിഎം അക്രമത്തിനെതിരായ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കല്‍ക്കത്ത നഗരത്തില്‍ കൂറ്റന്‍ പ്രകടനം. മൂന്നരപ്പതിറ്റാണ്ട് ഇടത്പക്ഷം ഭരിച്ച ബംഗാളില്‍ മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരായ പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം വ്യക്തമാക്കുന്ന ദൃശ്യങ്ങളടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. മാനവധികാര് രക്ഷാ മഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി മാറുന്ന ബംഗാളിന്റെ കാഴ്ച കൂടിയായി. കല്‍ക്കത്ത യൂണിവേഴ്സിറ്റിക്ക് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം നഗരത്തിന്റെ ഹൃദയഭാഗമായ എസ്പ്ലനേഡില് സമാപിച്ചു.
കലാ സാഹിത്യ സാസംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരന്നു. കണ്‍വീനര്‍ ചന്ദ്രശേഖര്‍ അഗര്‍വാള്‍, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രദീപ് ജോഷി, പ്രാന്ത പ്രചാരക് വിദ്യുത് മുഖര്‍ജി, പ്രാന്ത കാര്യവാഹ് ജിഷ്ണു ബസു, ബിജെപി സംസ്ഥാന സെക്രട്ടറി ദേബശ്രീ ചാറ്റര്‍ജി, സിനമാതാരം ജയ ബാനര്‍ജി, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രന്തിദേവ് സെന്‍ഗുപ്ത, സ്വാമി സോമനാഥ് മഹാരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: