കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രധാന പ്രതികളായ പള്‍സര്‍ സുനിയുടേയും, വിജീഷിന്റേയും കസ്റ്റഡി കാലാവധി മാര്‍ച്ച് പത്ത് വരെ നീട്ടി. ഇന്ന് വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നതെങ്കിലും ഇന്നലെ പ്രതികളെ ആലുവ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി കസ്റ്റഡി കാലാവധി നീട്ടി വാങ്ങുകായിരുന്നു. നുണപരിശോധനയ്ക്ക് പോലീസ് കോടതിയില്‍ ആവശ്യം ഉന്നയിച്ചെങ്കിലും പ്രതികളുടെ അഭിഭാഷകന് എതിര്‍ത്തു.
കസ്റ്റഡിയില്‍ കിട്ടിയ ദിവസങ്ങളില്‍ തെളിവ് ശേഖരണത്തിനായി പ്രതികളെ കൊണ്ടുപോകേണ്ടി വന്നു. അതിനാല്‍ ചോദ്യം ചെയ്യുവാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: