വാഷിങ്ടെണ്‍: ഇന്ത്യക്കാരനു നേരെ അമേരിക്കയില്‍ വീണ്ടും വംശീയാക്രമണം. ഇന്ത്യന്‍ വംശജനായ സിഖ് കാരനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വാഷിങ്ടണിലെ കെന്റ് നഗരത്തില്‍ ഇന്ന് രാവിലെയാണ് സംഭവം.
സ്വന്തം വാഹനവുമായി നഗരത്തിലെത്തിയ സിഖുകാരനെ സമീപിച്ച അജ്ഞാതന്‍ അദ്ദേഹവുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമിയെ കുറിച്ചോ വെടിയേറ്റയാളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വാക്ക് തര്‍ക്കത്തിനു ശേഷം നിന്റെ രാജ്യത്തേക്ക് തിരിച്ചു പോ എന്ന് ആക്രോശിച്ചു കൊണ്ടാണ് അജ്ഞാതനായ അക്രമി വെടിവെച്ചത്. മുഖം മറച്ചെത്തിയ നല്ല ഉയരമുള്ള ആളായിരുന്നു വെടിവെച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന് വ്യക്തമാക്കി. അക്രമിയെ കണ്ടെത്താന്‍ കെന്റ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ദിവസങ്ങളിലും ഇന്ത്യക്കാരുള്‍പ്പടെയുള്ള വിദേശകള്ക്കെതിരെ യു.എസില്‍ അക്രമങ്ങള്‍ നടന്നിരുന്നു. വ്യാഴ്ച രാത്രി ഇന്ത്യന്‍ വംശജനായ ഹര്‍ണീഷ് പട്ടേല്‍ വെടിയേറ്റ് മരിച്ചിരുന്നു. നേരത്തെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ല സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: