അയോധ്യ: ബിഎസ്പി സ്ഥാനാര്‍ത്ഥി ബസ്മി സിദ്ദിഖി കൂട്ടബലാല്‍സംഗക്കേസില്‍ അറസ്റ്റില്‍. മൂന്ന് മാസത്തിന് മുമ്പാണ് ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി. എന്നാല്‍ പോലീസ് അയാളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിച്ചു.
കോട് വാലി പോലീസ് സ്റ്റേഷന് പരിധിയിലുളള ഫൈസാബാദ് നഗരത്തിലെ പഴയ സാബി മണ്ഡിയ്ക്ക് സമീപമുളള വീട്ടില്‍ രാത്രി കടന്ന് കയറിയായിരുന്നു അക്രമമെന്നും പരാതിക്കാരി വ്യക്തമാക്കി. കുടുംബാംഗങ്ങളെയും സ്ത്രീയെയും അക്രമിച്ച ശേഷം മാറി മാറി ബലാല്‍സംഗം ചെയ്യുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ബസ്മിയെയും ഇയാളുടെ ആറ് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പരാതി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സിദ്ദിഖിയുടെ ആരോപണം.തനിയ്ക്ക് വിജയസാധ്യതയുളളതിനാല് എതിര്‍കക്ഷികള്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സിദ്ധിഖി പറയുന്നു. ഇയാള്‍ക്കെതിരെ ലഖ്നൗവിലും ഫൈസാബാദിലും നിരവധി കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: