കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ തരംതാഴ്ത്താനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. എഞ്ചിനീയര്‍മാരെ സെക്രട്ടറിക്ക് കീഴിലാക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ബജറ്റ് പ്രഖ്യാപനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരായാണ് എഞ്ചിനീയര്‍മാരെ ഇനി പരിഗണിക്കുക. ശമ്പളം സംസ്ഥാന സര്‍ക്കാറിന് പകരം തദ്ദേശ സ്ഥാപനം നല്‍കും. അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും നിയന്ത്രിക്കാനും അധികാരം സെക്രട്ടറിക്കായിരിക്കും. അവരുടെ നിയന്ത്രണത്തിലുള്ള ഹാജര്‍ പുസ്തകത്തില്‍ എഞ്ചിനീയര്‍മാര്‍ ഒപ്പ് വെയ്ക്കണം. പഞ്ചായത്തുകളിലെ എഞ്ചിനീയര്‍മാരുടെ തസ്തികയുടെ പേരും മാറും-അസിസ്റ്റന്റ് സെക്രട്ടറി.
തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കെതിരെ നേരത്തെയും നീക്കം നടന്നിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. സാങ്കേതിക യോഗ്യതയുള്ളവരാണ് എഞ്ചിനീയര്‍മാര്‍. നേരിട്ട് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത ബി.ടെക്കാണ്. ഡിപ്ലോമയുള്ളവര്‍ക്ക് സ്ഥാനക്കയറ്റത്തിലൂടെയും എഞ്ചിയനീയറാകാം. എന്നാല്‍ സാങ്കേതിക യോഗ്യതയില്ലാത്തവരാണ് സെക്രട്ടറിമാര്‍. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയാണ്. നേരിട്ടുള്ള നിയമനത്തിന് ബിരുദം വേണം.
സാങ്കേതിക അറിവില്ലാത്തവരുടെ കൂടെ തൊഴിലെടുക്കുമ്പോഴുള്ള പ്രശ്നങ്ങളാണ് എഞ്ചിനീയര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് തര്‍ക്കത്തിലേക്കും തൊഴില്‍ സ്തംഭനത്തിനും ഇടയാക്കും. ഗസറ്റഡ് റാങ്കിലുള്ളവരാണ് എഞ്ചിനീയര്‍മാരെല്ലാം. നേരത്തെ സെക്രട്ടറിമാരില്‍ സ്പെഷ്യല്‍ ഗ്രേഡിലുള്ളവരായിരുന്നു ഗസറ്റഡ് റാങ്കില്‍. എഞ്ചിനീയറിംഗ് വിഭാഗം തദ്ദേശസ്ഥാപനങ്ങളുടെ അനുബന്ധമായതോടെ സെക്രട്ടറിമാരെയെല്ലാം ഗസറ്റഡ് റാങ്കിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: