ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം കേന്ദ്രസര്‍ക്കാര്‍ ബിനാമി വസ്തു ഇടപാടുകള്‍ക്കെതിരെയും നടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ നടന്നിട്ടുള്ള ഇടപാടുകളെ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം നടത്തുന്നത്.
കുറ്റക്കാര്‍ക്കെതിരെ ബിനാമി വസ്തു ഇടപാട് നിയമം 1988 പ്രകാരം കേസെടുക്കും.
ബിനാമി ഇടപാട് കണ്ടെത്തിയാല്‍ കുറ്റവാളികള്‍ക്ക് തടവും, വന്‍ പിഴ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികളും ഉണ്ടാവും. പുതിയ നിയമപ്രകാരം ബിനാമിയായി നില്ക്കുന്ന വ്യക്തിയും അതിന്റെ ഗുണഭോക്താവും സ്ഥലത്തിന്റെ യഥാര്‍ത്ഥ വില എത്രയാണോ അതിന്റെ 25 ശതമാനം വരെ പിഴയൊടുക്കേണ്ടതും 7 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതുമാണ്.
അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ഇടപാട് നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും വസ്തുവിന്റെ വിപണി വിലയുടെ 10 ശതമാനം പിഴയൊടുക്കേണ്ടതുമാണ്. നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം ബിനാമി ഇടാപാടുകള്ക്കെതിരെയുള്ള നടപടി ശക്തമാക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം വിദേശത്ത് നിയമവിരുദ്ധമായി പണം ശേഖരിച്ചു വെയ്ക്കുന്നവര്ക്കെതിരേയും കേന്ദ്രം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: