കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ വൈകുന്നേരം 4 മണിയോടെ പുലിയിറങ്ങുകയും പുലിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതതോടെ ജനം മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയിലായിരുന്നു. തായത്തെരു, കസാനക്കോട്ട മേഖലയിലെ വീടുകളില്‍ നിന്നെല്ലാം ജനം കൂട്ടത്തോടെ സ്ഥലം വിട്ടു. സുരക്ഷ കുറഞ്ഞ വീടുകളില്‍ നിന്നും മറ്റും കുട്ടികളേയും പ്രായമായവരേയും മാറ്റി പാര്‍പ്പിച്ചു. പുലിയെ കാണാന്‍ ജനം ഒഴുകിയെത്തി തുടങ്ങിയതോടെ ജില്ലാ കലക്ടര്‍ പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറുകളോളം പുലി പതുങ്ങിയിരുന്ന സ്ഥാലത്തെ ഉയര്‍ന്ന കെട്ടിടങ്ങളിലെല്ലാം ജനം തടിച്ചു കൂടി. ജില്ലയുടെ വിവിധ ഭാഗങ്ങലളില്‍ നിന്നുളള ഫോറസ്റ്റ് ഉദ്യോഗസ്ഥരെയെല്ലാം ഡിഎഫ്ഒ കണ്ണൂരിലേക്ക് വിളിപ്പിച്ചു. കൂടാതെ കൂടുതല്‍ പോലീസിനേയും സ്ഥലത്തെത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: