അരൂര്‍: സമുദ്രോല്‍പ്പന്ന സംസ്ക്കരണ രംഗത്തെ തൊഴിലാളികള്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി.സംസ്ഥാനത്ത് അരൂര്‍ മണ്ഡലത്തിലാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ഉള്ളത്. ഈ ഇനത്തില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടി തരുന്നതും അരൂര്‍ മണ്ഡലമാണ്.
അരൂര്‍, എഴുപുന്ന, കുത്തിയതോട്. കോടംതുരുത്ത്, തുറവൂര്‍, അരൂക്കുറ്റി തുടങ്ങിയ പഞ്ചായത്തുകളില്‍ നൂറുകണക്കിന് സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. തൊഴിലാളികള്‍ക്ക് മുന്നൂറ് രൂപ മാത്രമാണ് കൂലി ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ കൂലി വര്‍ദ്ധന ആവശ്യപ്പെട്ട് നല്കിയ നിവേദനങ്ങള്‍ ബന്ധപ്പെട്ടവര്‍ അവഗണിച്ചതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്ക് സമരം നടത്തുകയും വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ധങ്ങളെത്തുടര്‍ന്ന് ഉടമകള്‍ കൂലി വര്‍ദ്ധനവിന് മൗനാനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ വേതനം വര്‍ദ്ധിപ്പിക്കാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല.
സീഫുഡ് വര്‍ക്കേഴ്സിന് ആരോഗ്യ സംരക്ഷണ പദ്ധതിയും ഇഎസ്ഐ ആനുകൂല്യങ്ങളും നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും അത് ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടായില്ല.
തൊഴില്‍ രംഗത്തെ അതി രൂക്ഷമായ ചൂഷണത്തെത്തുടര്‍ന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വദേശികളായ തൊഴിലാളികളില്‍ ഭൂരിഭാഗവും തൊഴില്‍ അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയാണ്. ഈ അവസരം മുതലെടുത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ ഈ രംഗത്ത് കടന്നുകയറ്റം നടത്തുകയാണ്.
അന്യ സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്നതിന് തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും തയ്യാറാകുമ്പോള്‍ സ്വദേശികളായ തൊഴിലാളികളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: