ചെന്നൈ: രാജ്യത്ത് അതിവേഗ ട്രെയിനുകള്കൊണ്ടുവരുന്നതിന്റെ ഭാഗമായി ആറ് അന്താരാഷ്ട്ര കമ്പനികളുമായി ഇന്ത്യ ചര്‍ച്ചയില്‍. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന ട്രെയിനുകള്‍ക്കാണ് ഈ പ്രമുഖ കമ്പനികളുമായി കേന്ദ്രം ചര്‍ച്ച നടത്തുന്നതെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ വ്യവസായികള്‍ക്കായി നടത്തിയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. മണിക്കൂറില്‍ 350 കിലോമീറ്റര്‍ എന്ന കണക്ക് മറികടക്കാന്‍ കഴിവുള്ള ഉന്നത സാങ്കേതിക വിദ്യയുള്ളവരെ കണ്ടെത്തുന്നതിനാണ് പ്രമുഖ കമ്പനികളുമായി ചര്‍ച്ച നടത്തി വരുന്നതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
അതിവേഗ ട്രെയിനുകള്‍ക്കായി ഒരു ലക്ഷം കോടിയാണ് ജാപ്പനീസ് കമ്പനികള്‍ നിക്ഷേപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 8.50 ലക്ഷം കോടിയാണ് ഇതിന്റെ മൊത്തം ചെലവ് വകയിരുത്തുന്നത്. ഇതിന്റെ അദ്യപടിയായി 85,000കോടിയും മുതല്‍ മുടക്കുന്നുണ്ട്. 2019ഓടെ ഈ പദ്ധതികള്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: