തൃശൂര്‍: ജി.മഹാദേവന്റെ ജീവിതം പുതിയ തലമുറക്ക് പാഠപുസ്തകമാകണമെന്ന് കല്‍ദായ സുറിയാനി സഭ അദ്ധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ സംഘടനക്ക് പുറത്തുള്ളവരുമായി അടുത്ത ആത്മബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മെത്രാപ്പോലീത്ത ചൂണ്ടിക്കാണിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തനനത്തിന്റെ ഭാഗമായി നിരവധി തവണ അരമനയില്‍ എത്തി തന്നെ സന്ദര്‍ശിച്ച കാര്യവും മാര്‍ അപ്രേം അനുസ്മരിച്ചു. ജി. മഹാദേവന് ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മൃതിസന്ധ്യയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്.
തൃശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളാണ് ജി.മഹാദേവനെന്ന് മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ തേറമ്പില്‍ രാമകൃഷ്ണന് അനുസ്മരിച്ചു. ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണന് അനുസ്മരണ പ്രഭാഷണം നടത്തി. ജി.മഹാദേവനെപ്പോലെ അനേകായിരം കര്‍മ്മയോഗികളാണ് കേരളത്തില്‍ സംഘപ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്. ഏതു പ്രതിസന്ധിഘട്ടത്തിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനായ സംഘാടകനായിരുന്നു ജി.മഹാദേവന്. പി.നാരായണന് പറഞ്ഞു.
ഡോ. ഡി.രാമനാഥന് അദ്ധ്യക്ഷനായിരുന്നു.
പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് സ്മൃതിസന്ധ്യ ഉദ്ഘാടനം ചെയ്തു. പ്രഥമ ജി.മഹാദേവന് സ്മാരക പുരസ്കാരം ചെറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രത്തിന് സമ്മാനിച്ചു. സേവാകേന്ദ്രം സെക്രട്ടറി രവികുമാര്‍ ഉപ്പത്ത് ഏറ്റുവാങ്ങി. പ്രസിഡണ്ട് സ്വാമി പുരുഷോത്തമാനന്ദസരസ്വതി മറുപടി പ്രസംഗം നടത്തി. പ്രൊഫ. പി.സി.തോമസ്, പ്രൊഫ. എം.മാധവന്‍കുട്ടി, ജി.രാജേഷ്, വിഭാഗ് സംഘചാലക് കെ. എസ്. പത്മനാഭന് തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: