കടുത്തുരുത്തി: കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതില്‍ രാഷ്ട്രീയക്കാര്‍ ഈഴവ സമുദായത്തെ അവഗണിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളിീ നടേശന്. 1659 കീഴൂര്‍ ശാഖയുടെ ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. കേരളം ഭരിച്ച എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ ശ്രീനാരായണീയര്‍ക്ക് അര്‍ഹതപ്പെട്ടതൊന്നും നല്‍കിയിട്ടില്ല. വോട്ട് ബാങ്കുകളായ സമുദായങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കി. പ്ലസ്ടു അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടിരുന്നു. എങ്കിലും സര്‍ക്കാരുകള്‍ ബോധപൂര്‍വ്വം ഈഴവ സമുദായത്തെ തഴഞ്ഞു. ഇതിനാല്‍ വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുദേവവചനം സാക്ഷാത്ക്കരിക്കാന്‍ ഈഴവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിയന് പ്രസിഡന്റ് എ. ഡി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് ഭദ്രദീപ പ്രകാശനം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. .യൂണിയന് സെക്രട്ടറി എന്‍.കെ. രമണന്, യോഗം ഡയക്ടര്‍ സി.എം. ബാബു, ജോര്‍ജ്കുട്ടി, കെ.കെ.സച്ചിദാനന്ദന്, റ്റി.സി.ബൈജു, സുധ മോഹന്‍, പുഷ്പ രാജു, കെ.എന്‍. മണിയപ്പന്, എസ്.ആര്. അജി, കെ.വി. രതീഷ്കുമാര്‍, വിജയന്എന്നിവവര് പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: