തകഴി: ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 13ന് ആറാട്ടോടു കൂടി സമാപിക്കും. ഇന്ന് രാവിലെ 9.30നു നാഗസ്വരാര്ച്ചനയുടെ ഭദ്രദീപ പ്രകാശനം ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയും ദേവസ്വം അസി. കമ്മിഷണര്‍ എസ്.രഘുനാഥന്‍നായരും ചേര്‍ന്നു നടത്തും.
10.55ന് വൈക്കം മനയത്താറ്റുമനക്കല് ചന്ദ്രശേഖരന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും. വൈകിട്ട് 7.40നു സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വഹിക്കും. രണ്ടാം ഉത്സവം മുതല്‍ ശ്രീബലി, ഉത്സവബലിദര്‍ശനം, കുളത്തില്‍വേല , തിരുമുമ്പില്‍വേല ചടങ്ങുകള്‍ ഉണ്ടാകും. എട്ടിനു 11.15ന് ഓട്ടന്തുള്ളല്, 9.45നു താളവാദ്യസംഗമം, 11.15നു നൃത്തോത്സവം, ഒന്പതിനു 11.20ന് ഓട്ടന്തുള്ളല്, 10നു തിരുവാതിര, 11നു നാടകമേ ഉലകം നാടകം, 10നു രാത്രി 10നു ദുര്യോധനവധം കഥകളി,
11നു 11.45ന് ഓട്ടന്‍തുളളല്‍, 10.30നു ബാലെ. പള്ളിവേട്ട ദിനമായ 12ന് 11.50നു ആനയൂട്ട് 3.30നു പാഠകം, 5.30നു വേലകളി, 10.30നു ഗീതാഗോവിന്ദ യജ്ഞം, 12നു പള്ളിവേട്ട. ആറാട്ടു ദിവസമായ 13നു പുലര്‍ച്ചെ കണികാഴ്ച. 4.30ന് ആറാട്ടുബലിക്കു ശേഷം കൊടിയിറക്കും അഞ്ചിന് ആറാട്ടുപുറപ്പാടും 8.30ന് ആറാട്ടു തിരിച്ചെഴുന്നള്ളത്തും നടക്കും. 10നു സംഗീത സദസ് 12.30നു നൃത്തനൃത്യങ്ങള്‍ പുലര്‍ച്ചെ അകത്തെഴുന്നളളിപ്പ്, 14ന് കളഭാഭിഷേകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: