ചെങ്ങന്നൂര്‍: ഫയര്‍ സ്റ്റേഷന് കെട്ടിടത്തിലെ സൗകര്യങ്ങള്‍ അപര്യാപ്തമായിട്ടും കണ്ടില്ലെന്ന് നടക്കുകയാണ് അധികൃതര്‍. അറ്റകുറ്റപ്പണികള്‍ നടത്താതെ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നു വീണു തുടങ്ങി. നിലം പൊത്താറായ കെട്ടിടത്തിലാണ് ഇരുപതിലേറെ ഉദ്യോഗസ്ഥര്‍ താമസിക്കുന്നത്. ജീവനക്കാര്‍ വിശ്രമിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമായ ഹാളിന്റെ മേല്‍ക്കൂര തകര്‍ന്നു. ഷീറ്റുകള്‍ പറന്നുപോയി. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഹാളില്‍ വെള്ളം നിറഞ്ഞു. പ്രധാന ഓഫീസ് മുറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: