കൊയിലാണ്ടി: ആര്‍എസ്എസ് കീഴരിയൂര്‍ മണ്ഡലം കാര്യവാഹ് സുധീഷിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതികളെ പോലീ സ് സംരക്ഷിക്കുന്നതായി ആരോപണം. കേസിലെ പ്രതികളായ ഡിവൈഎഫ് ഐക്കാരെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.30ന് ആണ് സുധീഷിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേ ല്പിച്ചത്.പ്രതികളെ കുറിച്ച് പൂര്‍ണമായ അറിവുണ്ടായിട്ടും പേരിന് മാത്രം ഒരാളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
കേസിലെ പ്രതികളെല്ലാം തന്നെ തൊട്ടടുത്തുള്ള ഒറവി ങ്കല്‍ ക്ഷേത്രോത്സവ സ്ഥല ത്ത് ഉണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടി ല്ലെന്നാണ് പരാതി. ഡിവൈഎഫ്ഐ അക്രമത്തില്‍ പരിക്കേറ്റ സുധീഷ് (22) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആയുധധാരികളായ പത്തോളം പേര് സുധീഷിന്റെ വീട് വളഞ്ഞ് അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ കിഴക്കയില്‍ രാമകൃഷ്ണന്റെ മകന് രാഹുല്‍ (24) സൗഭാഗ്യയില്‍ ബാലന്റെ മകന് ബിനീഷ് (23), രാഹുല്‍ തെക്കെആവണികുഴി, ബിജെപി മണ്ഡലം സമിതി അംഗം വിനീഷ് എടച്ചിന്പുറത്ത് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
കഴിഞ്ഞ ഏതാനും ദിവസമായി സുധീഷിന്റെ വീട്ടില്‍ കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നുണ്ട്. കൊയിലാണ്ടി സിഐയുടെ അടുത്ത് പരാതി നല്‍കിയെങ്കിലും അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല സുധീഷിനെയും മറ്റും അക്രമിക്കുമ്പോള്‍ പോലീസ് നടുവത്തൂരില്‍ ഉണ്ടായിരുന്നു. അക്രമിക്കാനുള്ള അവസരവും പോലീസ് ഒരുക്കി കൊടുക്കുകയായിരുന്നെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: