നെടുങ്കണ്ടം: ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പുഷ്പകണ്ടം ശൂലപ്പാറ പുലക്കൂടിയില് വത്സമ്മ(56), അപര്‍ണ്ണ (24), ആല്‍ഫിയ രണ്ടുവയസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി എട്ടിനാണ് വീട്ടില്‍ നിന്നും വന്‍ സ്ഫോടന ശബ്ദമുണ്ടായത്. ഇടിവെട്ടേറ്റ് വീടിന്റെ ജനല്‍ച്ചിലുകള്‍ പൊട്ടിത്തെറിച്ച് ടിവിയിലേക്ക് തെറിച്ചു, തുടര്‍ന്ന് ടിവിയും വലിയ സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
വത്സമ്മയുടെ മകന്റ ഭാര്യയാണ് അപര്‍ണ, അപര്‍ണയുടെ മകളാണ് അല്‍ഫിയ. ഇടിവെട്ടിയ ഉടന്‍ തന്നെ വീടിനു ചുറ്റും ആഗ്നി വലയം പ്രാപിച്ചതയാണ് അപര്‍ണയും, വത്സമ്മയും പറയുന്നത്. ഇടിവെട്ടില്‍ മൂന്ന് പേര്‍ക്കും പൊള്ളലേറ്റു. രണ്ട് വയസുകാരി ആല്ഫിയായുടെ കാലിലാണ് പൊള്ളലേറ്റത്. വീടിനുള്ളിടലുണ്ടായിരുന്ന അപര്‍ണയുടെ ഭര്‍ത്താവ് ഷിനുവിനു അപകടത്തില്‍ പരിക്കേറ്റില്ല. വീടു പൂര്‍ണ്ണമായി കത്തി നശിച്ചു. വീട്ടുപകരണങ്ങളും കത്തി. വത്സമ്മയും, ആല്ഫിയായും ടിവിയിരിക്കുന്ന റൂമിലാണ് ഇരുന്നത്. ആദ്യം ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചതറി ടിവിയിലേയ്ക്ക് തെറിച്ചു. ഇതോടെ ടിവിയും പൊട്ടിച്ചിതറി. ചിതറിയ ചില്ലിന് കഷണങ്ങള്‍ വത്സമ്മയുടെയും, രണ്ടുവയസുള്ള ആല്ഫിയായുടെയും ദേഹത്തേയ്ക്ക് തുളച്ച് കയറി. ഇതിനിടെയാണ് അപര്‍ണ്ണയും ഷോക്കേറ്റ് നിലത്തേയ്ക്ക് തെറിച്ചുവീണു, ചില്ലുകഷണങ്ങള്കൊണ്ട് അപര്‍ണ്ണയ്ക്കും സാരമായ പരിക്കുകള്‍ പറ്റി. എന്നാല്‍ അകത്ത് കട്ടിലില്‍ ഇരുന്ന ഷിനുവിനു അപടമൊന്നും സംഭവിച്ചില്ല.
വീട് മേഞ്ഞിരുന്ന ആസ്ബറ്റോസ് വന്‍ ശബ്ദത്തോടെയാണ് പൊട്ടിച്ചിതറിയത്. അലമാരിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ആധാരവും, പാസ്ബുക്കും, തിരിച്ചറിയല്‍ രേഖകളും മാത്രാമാണ് മിച്ചമുള്ളതെന്ന് വത്സമ്മ പറഞ്ഞു. ഷിനുവും, വത്സമ്മയും കൂലിപ്പണിക്കരാണ്. മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് 12 വര്‍ഷം മുമ്പ് വീട് പണി പൂര്‍ത്തിയാക്കിയത്.
വീട്ടിനുള്ളില്‍ നിന്നും വത്സമ്മ ഉറക്കെ കരഞ്ഞതോടെ സമീപവാസികളെത്തിയാണ് മൂവരെയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: