തിരുവനന്തപുരം: അധികൃതര്‍ സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ തെരുവുനായ്ക്കള്‍ മനുഷ്യരെ കൊന്നൊടുക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കര്‍ശന നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ മലപ്പുറത്ത് വയോധികയെ തെരുവുനായ കടിച്ചുകീറിയതു പോലുള്ള ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു.
തെരുവുനായ ശല്യം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ ഒരു മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. മേയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
മലപ്പുറം ആലംകോട്ട് തെരുവുനായ കടിച്ചുകീറി കൊലപ്പെടുത്തിയ ജാനകി അമ്മയ്ക്കും തെരുവുനായയുടെ കടിയില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയില്‍ മരിച്ച പന്മന സ്വദേശിനി ആമിനയുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: