തിരുവനന്തപുരം: സിപിഎം നേതാവ് എം.വി. ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാകും. സിപിഎം സെക്രട്ടേറിയറ്റ് യോഗമാണ് ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചത്. ജയരാജന് തിങ്കളാഴ്ച ചുമതലയേല്‍ക്കുമെന്നാണ് വിവരം.
കോടതിയെ അടക്കം വിമര്‍ശിച്ച് പുലിവാലു പിടിച്ച വിവാദനായകനായ ജയരാജന് ഇപ്പോള്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ്.ഭരണത്തിന് വേഗം പോരെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയലുകള്‍ നീങ്ങുന്നില്ലെന്നുമുള്ള പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ ഐടി സെക്രട്ടറി എം. ശിവശങ്കറാണ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ജയരാജന് വരുന്നതോടെ ശിവശങ്കറിന്റെ ചുമതല സംബന്ധിച്ചും അനിശ്ചിതത്വമുണ്ടാവും. ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദ് മാര്‍ച്ച് 31 ന് സ്ഥാനത്തു നിന്ന് വിരമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന നളിനി നെറ്റോ ചീഫ്സെക്രട്ടറിയാകും. ഇതോടെ ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ അവതാളത്തിലാകുമെന്ന ഭയം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമുണ്ട്.
ഈ കുഴപ്പം ഒഴിവാക്കാനാണ് എം.വി. ജയരാജനെത്തുന്നത്. നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ ദിനേശന് പുത്തലത്താണ് ആഭ്യന്തരവകുപ്പിന്റെതുള്പ്പെടെയുള്ള കാര്യങ്ങള്‍ നോക്കുന്നത്. നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുന്നതോടെ ഇതിലെല്ലാം അഴിച്ചുപണിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: