കോഴിക്കോട്: കൊട്ടിയൂരില്‍ വൈദികനില്‍ നിന്നുണ്ടായത് ഏറ്റവും ഹീനമായ പ്രവൃത്തിയാണെന്ന് മുന്‍കേന്ദ്രമന്ത്രി എ.കെ. ആന്റണി. വൈദികന് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. സംഭവത്തില്‍ മുഖം നോക്കാതെ നടപടിയുണ്ടാകണമെന്നും ആന്റണി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വൈദികനാണെന്ന പരിഗണന നല്‍കരുത്. കുറ്റവാളികളെ ശിക്ഷിച്ചാല്‍ മാത്രമേ മാറ്റമുണ്ടാകൂ. ക്രിമിനലിനെ കൈകാര്യം ചെയ്യുന്ന പോലെതന്നെ അയാളെയും കൈകാര്യം ചെയ്യണം. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിഗണന ഇത്തരക്കാര്‍ക്ക് ലഭിക്കരുത്. ഇതില്‍ രാഷ്ട്രീയവും ജാതിയും മതവുമൊന്നുമില്ല.
പീഡിപ്പിച്ചയാളെ വൈദികനെന്ന് വിളിക്കുന്നത് തന്നെ നാണക്കേടാണ്. സത്രീ പീഡനങ്ങളില്‍ കേസെടുത്താല്‍ പോരാ, സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. കേരളത്തില്‍ സ്ത്രീ സുരക്ഷ വലിയ അപകടത്തിലാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങാനും ജോലി ചെയ്യാനും സാധിക്കണം. ഇത്തരം സംഭവങ്ങള്‍ കേരളത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. കേരളത്തിനെ ഇനി ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയരുതെന്നും ആന്റണി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മദ്യത്തിനായി കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ വരേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മദ്യവും മയക്കുമരുന്നുമാണ് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണം. ഘട്ടം ഘട്ടമായി മദ്യ ലഭ്യത കുറക്കണം. ടൂറിസത്തിന്റെ പേരില്‍ പുതുതായി ഒരു ബാര്‍ പോലും തുറക്കാന്‍ അനുവദിക്കരുതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: