കാസര്‍കോട്: നഗരസഭയിലെ കടപ്പുറം സൗത്ത് വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ കെ.പ്രേമ (41) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. 15 വര്‍ഷത്തോളമായി ശരീരത്തിന്റെ പ്രതിരോധശേഷി നശിക്കുന്ന അസുഖത്തിന് ചികിത്സയിലായിരുന്നു പ്രേമ. മൂന്ന് ദിവസം മുമ്പ് കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മരണവിവരമറിഞ്ഞ് നഗരസഭാ പ്രതിപക്ഷ നേതാവ് പി.രമേശിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും ആശുപത്രിയിലെത്തി. ഇന്നലെ രാവിലെ ബിജെപി ജില്ലാ കമ്മറ്റി ഓഫിസ് പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം കസബ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു.
കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്ന കടപ്പുറം വാര്‍ഡില്‍ വിജയിച്ചു കൊണ്ടായിരുന്നു പ്രേമ കാസര്‍കോട് നഗരസഭയിലെത്തിയത്. രാഷ്ട്രീയത്തിനതീതമായ പ്രവര്‍ത്തനമായിരുന്നു പ്രേമ വാര്‍ഡില്‍ നടത്തിവന്നിരുന്നത്. പരേതനായ ശ്രീധരന്-സരോജിനി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പത്മനാഭന് (മത്സ്യത്തൊഴിലാളി), മക്കള്‍: നിവേദ് (ഗള്‍ഫ്), പ്രജോദ് (വിദ്യാര്‍ത്ഥി, ചൈതന്യ സ്ക്കൂള്, കാസര്‍കോട്). സഹോദരങ്ങള്‍: മോഹനന്, സതീശന്, ലക്ഷ്മി, പ്രമീള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: