ബെംഗ്ളുരു:ബാറ്റിംഗ് ദുഷ്ക്കരമായ പിച്ചില്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ മുന്നില്‍ നിന്ന് നയിക്കുന്ന ചിട്ടയായ ബൗളിംഗിന്റെ പിന്‍ബലത്തില്‍ ഇന്ത്യ തിരിച്ചുവരുന്നു.ഒന്നാം ഇന്നിംഗ്സില്‍ ലീഡു വഴങ്ങിയെങ്കിലും ഓസിസിന്റെ ക്യാപറ്റന് സ്മിത്തുള്പ്പെടെയുളള പ്രമുഖരെയൊക്കൊ വീഴ്ത്തിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കുന്നു.രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഓസീസ് ആറു വിക്കറ്റിന് 237 റണ്‍സ് എടുത്തിട്ടുണ്ട്.
നാലു വിക്കറ്റ് മാത്രം ശേഷിക്കെ അവര്‍ക്ക് കേവലം 48 റണ്‍സിന്റെ ലീഡൊളളു.ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 189 റണ്‍സാണെടുത്തത്. മൂന്നാം ദിനമായ ഇന്നത്തെ കളി ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.ഓസീസിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ വേഗത്തില്‍ കൊയ്തെടുത്താല്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് ജീവന് വയ്ക്കും. രണ്ടാം ഇന്നിംഗ്സില്‍ കോഹലിയും കൂട്ടരും ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചില്‍ പിടിച്ചുനിന്നു മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തിയാല്‍ വിജയം വഴിക്കുവരുമെന്നുറപ്പാണ്.അല്ലെങ്കില്‍ പൂനെയിലെ പരാജയം ഇവിടെയും ആവര്‍ത്തിക്കും.
വിക്കറ്റു നഷ്ടം കൂടാതെ നാല്‍പ്പതു റണ്‍സെന്ന സ്കോറിന് ഇന്നിംഗ്സ് തുടങ്ങിയ ഓസീസിനെതിരെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞു. ജഡേജയുടെ മാജിക്ക് ഫലം കണ്ടതോടെ വന്‍ സ്കോറിലേക്കു നീങ്ങിയ ഓസീസിന് അടിതെറ്റി.ഒന്നാം ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച ക്യാപറ്റന് സ്റ്റീവ് സ്മിത്തിന്റെതുള്പ്പെടെ മുന്ന് മുന്‍ നിര ബാ്റ്റ്സമാന്മാരെ മടക്കി.49 റണ്‍സാണ് ജഡേജ വിട്ടുകൊടുത്തത്. ആര്.അശ്വിനും ബൗളിംഗില്‍ തിളങ്ങി
ഇന്നിംഗ് പുനരാരംഭിച്ച വാര്‍ണര്‍- റെന്‍ഷാ കൂട്ടുകെട്ടിന് ചിട്ടയായ ബൗ ളിംഗിന് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല.വാര്‍ണര്‍ വേഗം മടങ്ങി.ആശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്.33 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം.
ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഓസീസ് സ്കോര്‍ബോര്‍ഡില്‍ 52 റണ്‍സ് മാത്രം.റെന്‍ഷാ പിടിച്ചുനിന്നു.കരുത്ത് മുഴുവന്‍ പുറത്തെടുത്ത റെന്‍ഷാ സ്പിന്നര്‍മാരെ നേരിട്ടു.അര്‍ദ്ധ സെഞ്ചുറി(60) കുറിച്ചാണ് റെന്‍ഷാ കീഴടങ്ങിയത്. ക്രീസ് വിട്ടിറങ്ങി ജഡേജയെ സിക്സര്‍ പൊക്കിയ റെന്‍ഷാ ആ ഓവറില്‍ തന്നെ പുറത്തായി. വീണ്ടും സിക്സര്‍ പൊക്കാനുളള ശ്രമമാണ് വിനായായത്.ക്രീസ് വിട്ടിറങ്ങിയ റെന്‍ഷായെ സാഹാ സ്റ്റമ്പ് ചെയ്തു.
വാര്‍ണര്‍ മടങ്ങിയതോടെ ക്രീസിലെത്തിയ നായകന് സ്മിത്തിന് പൂനെയിലെ മികവ് നിലനിര്‍ത്താനായില്ല. ജഡേജയ്ക്കുമുന്നില് 8 റണ്‍സിന് കീഴടങ്ങി. ബാറ്റിലും പാഡിലുമുരസിയ പന്ത് കീപ്പര്‍ സാഹായുടെ കൈകളിലമര്‍ന്നു. രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ തിരിച്ചു വന്നു. എന്നാല്‍ ദൗര്‍ഭാഗ്യവും റിവ്യൂ തീരുമാനങ്ങളും ഇന്ത്യയ്ക്ക് തിരിച്ചടിയായി.ഷോണ്‍ മാര്‍ഷിന്റെ ബാറ്റില്‍ തട്ടിയ പന്തിന് വിക്കറ്റിന് മുന്നില്‍ കുടുങ്ങിതയിനായി റിവ്യൂ അപ്പീല്‍ നല്കി.ഒടുവില്‍ ഉമേഷ് യാദവ് മാര്‍ഷിനെ (66) വീഴ്ത്തി.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 25 റണ്‍സുമായ വേഡും 14 റണ്‍സോടെ സ്റ്റാര്‍ക്കും ക്രീസിലുണ്ട്.
സ്കോര്‍ ബോര്‍ഡ്:ഇന്ത്യ ഒന്നാം ഇന്നിംഗ്സ്:189
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഡി.എ.വാര്‍ണര്‍ ബി അശ്വിന് 33, എം.ടി.റെന്‍ഷാ സ്റ്റമ്പഡ് സാഹാ ബി ജഡേജ 60, സ്റ്റീവന്‍ സ്മിത്ത് സി സാഹാ ബി ജഡേജ 8, എസ്.ഇ.മാര്‍ഷ് സി നായര്‍ ബി യാദവ് 66, ഹാന്‍ഡ്സകോമ്പ് സി അശ്വിന് ബി ജഡേജ 16, എം.ആര്. മാര്‍ഷ് എല്‍.ബി.ഡബ്ളിയു ബി ശര്‍മ്മ 0, എം.എസ്.വേഡ് നോട്ടൗട്ട് 25, എം.എ.സ്റ്റാര്‍ക്ക് നോട്ടൗട്ട് 14 , എക്സ്ട്രാസ് 15 ആകെ ആറു വിക്കറ്റിന് 237.
വിക്കറ്റു വീഴ്ച 1-52, 2-82, 3-134, 4-160, 5-163, 6-220
ബൗ്ളിംഗ്:ഇശാന്ത് ശര്‍മ:23-6-39-1 , ഉമേഷ് യാദവ് 24- 7-57-1, അശ്വിന് 41-10-75-1, രവീന്ദ്ര ജഡേജ 17-1-49-3, കെ.കെ.നായര്‍ 1-0-7-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: