കൊച്ചി: 30 വര്‍ഷം മുമ്പ് നാക്കില്‍ തറച്ച മീന്മുള്ള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ എം.എസ്. മത്തായിയുടെ(61) നാക്കില്‍ തറച്ച മുള്ളാണ് വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ഷോണ്‍ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
അബുദാബിയില്‍ വാഹന ഷോറൂമില്‍ ജോലി ചെയ്യുന്ന മത്തായിയുടെ നാക്കില്‍ 1988ലാണ് മുള്ള് തറച്ചത്. ദിവസങ്ങള്‍ക്ക് ശേഷം നാക്കില്‍ പഴുപ്പുണ്ടായപ്പോള് അബുദാബിയിലെ ഡോക്ടര്‍ ആന്റിബയോട്ടിക് മരുന്ന് നല്കി. പിന്നീട് ഇടയ്ക്കിടയ്ക്ക് പഴുപ്പുണ്ടാകുന്നത് പതിവായി.
ഫെബ്രുവരിയില്‍ നാട്ടിലെത്തിയപ്പോള്‍ വീണ്ടും നാക്കില്‍ പഴുപ്പുണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും ചികിത്സ തേടിയത്. സ്കാനിങ് റിപ്പോര്‍ട്ടില്‍ അര്‍ബുദസാധ്യത കണ്ടതിനെ തുടര്‍ന്ന് ബയോപ്സി നടത്തിയപ്പോള്‍ സാധ്യത തള്ളി. അപ്പോഴാണ് രോഗി 30 വര്‍ഷം മുമ്പ് നാക്കില്‍ മീന്മുള്ള് തറച്ച കാര്യം ഡോക്ടര്‍മാരെ അറിയിച്ചത്. പിന്നീട് ശസ്ത്രക്രിയ നടത്തി മുള്ള് നീക്കം ചെയ്യുകയായിരുന്നുവെന്ന് ഡോ. ഷോണ്‍ പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷം ഇടയ്ക്കിടെയുണ്ടാകുന്ന പഴുപ്പ് കാരണം ആഹാരം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടിന് പുറമേ വലിയ മാനസിക ക്ലേശവും അനുഭവിച്ചിരുന്നതായി മത്തായി പറഞ്ഞു. മുള്ള് നീക്കം ചെയ്തതോടെ ഏറെ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: