ബാംഗ്ളൂരു: കേരളത്തിലെ മുഖ്യമന്ത്രി ലോകത്തിലെ മുഴുവനും മലയാളികള്‍ക്ക് പരിഹാസ്യ കഥാപാത്രമാവാതെ മുഖ്യമന്ത്രിയുടെ സ്ഥാനത്തിന്റെ അന്തസ്സും പവിത്രതയും ഉള്‍ക്കൊള്ളണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പറഞ്ഞു. ബിജെപി മലയാളി സെല്‍ ആനേക്കല്‍ മണ്ഡലം കമ്മറ്റിയുടെ ഉദ്ഘാടനം മുന്‍ മന്ത്രി നാരായണ സ്വാമിയോടൊപ്പം ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സിപിഎം നേതൃത്വം പ്രകോപനം ഉണ്ടാക്കുന്ന പ്രസ്താവനകളുമായി രംഗത്തു വരികയാണ്.
ആഗോളതലത്തില്‍ ഒരു കാലഘട്ടത്തില്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ വ്യാപിക്കുകയും ചെയ്ത അതേ വേഗതയില്‍ അസ്തമിക്കുകയും കമ്യൂണിസമെന്ന പ്രത്യയശാസ്ത്രം പ്രായോഗികതലത്തില്‍ നടപ്പാവില്ലെന്ന് തെളിഞ്ഞിരിക്കുകയുമാണ്. മൂന്നര പതിറ്റാണ്ട് കാലം ബംഗാളില്‍ ഭരിച്ച പ്രസ്ഥാനം നാമാവശേഷമായിരിക്കുകയാണ്. കേരളത്തിലും ത്രിപുരയിലും മാത്രം നിലനില്‍ക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ ബിജെപി യെ ആശയപരമായി തകര്‍ക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യമാണ് അതിന്റെ സംസ്ഥാന സെക്രട്ടറി തന്നെ പ്രകോപനം സൃഷ്ടിക്കുന്നതിലൂടെ തെളിയിക്കുന്നത്. രാജ്യവ്യാപകമായി വിവേചനരഹിതമായ വികസനമാണ് രാജ്യത്ത് മോദി നടപ്പിലാക്കുന്നത്. ആനേക്കല്‍ റോഡിലുള്ള ബിജെപി ഓഫിസില്‍ നടന്ന ചടങ്ങില്‍ കര്‍ണ്ണാടകയിലെയും കേരളത്തിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. ബിജെപി മലയാളി സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപിനാഥ് വന്നേരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി കേരള സംസ്ഥാന സമിതിയംഗം കെ.കെ.സുരേന്ദ്രന്, മലമേല്‍ സുരേഷ്, പാലക്കാട് ജില്ലാ കൗണ്‍സിലര്‍ നടേശന്, ജില്ലാ സഞ്ചാലക് ഹരി നായര്‍ ,ആദിത്യ ഉദയ് , സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. മധു കളമാനൂര്, ഒ.പി.സന്തോഷ്, ദിനേഷ് പിഷാരടി, പി.വി.സലീഷ്, കണ്ണന് എന്നിവര്‍ നേതൃത്വം നല്കി. സുദീഷ് കുമാറിനെ മണ്ഡലം കണ്‍വീനറായും കൃഷ്ണന് കുട്ടിയെ കോ-കണ്‍വീനറായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: