ന്യൂയോർക്ക്: തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെ തന്റെ ഫോണ്‍ ബറാക് ഒബാമ ചോര്‍ത്തിയെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം തള്ളി എഫ്ബിഐ.
ട്രംപിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എഫ്ബിഐ മേധാവി ജെയിംസ് കോമി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ട്വിറ്ററിലൂടെയാണ് മുന്ഗാമിക്കെതിരേ കടുത്ത ആരോപണവുമായി ട്രംപ് രംഗത്തെത്തിയത്. നവംബറിലെ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെ തന്റെ ഫോണ്‍ ബറാക് ഒബാമ ചോര്‍ത്തിയെന്നായിരുന്നു ട്രംപിന്റെ ആരോപണം.
പവിത്രമായ തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കിടയില്‍ തന്റെ ഫോണ്‍ ചോര്‍ത്തിയ ഒബാമ സ്വയം എന്തുമാത്രം താഴ്ന്നു പോയി. നിക്സന്റെ കാലത്തെ വാട്ടർ ഗേറ്റ് ഇടപെടലിനു സമാനമാണിതെന്നും ട്രംപ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: