തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെ സംരക്ഷിച്ചുകൊണ്ട് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ബജറ്റ് രേഖകളൊന്നും പുറത്തുപോയിട്ടില്ലെന്നും ഭരണഘടന ചട്ടങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയാണ് നിയമസഭയെ അറിയിച്ചത്. ധനമന്ത്രി തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിയുടെ ഓഫീസിലെ ഒരു പിഎ ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കാനിരുന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവിടുകയായിരുന്നു. ഇക്കാര്യത്തില്‍ അശ്രദ്ധ ഉണ്ടായി. ഈ ഉദ്യോഗസ്ഥനെ നീക്കം ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ ഭരണഘടനാ ലംഘനമോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, സമാന അനുഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ഒരു രേഖയും പുറത്തുപോയിട്ടില്ല. ബോധപൂര്‍വമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ‘മാധ്യമങ്ങള്‍ക്ക് നല്കാന് വച്ച കുറിപ്പാണ് പുറത്തായത്. സഭയുടെ അവകാശലംഘനമായി കാണേണ്ടതില്ലെന്നും തോമസ് ഐസക് പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ വാദിയെ പ്രതിയാക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. ധനമന്ത്രി മാപ്പ് പറയുമെന്ന് പ്രതീക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നത് ധനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് വി ഡി.സതീശന് എംഎല്‍എ പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫിന് കളിക്കാന്‍ കൊടുക്കേണ്ട കളിപ്പാട്ടമല്ല ഔദ്യോഗിക രഹസ്യം. വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം പിടിക്കാനുള്ള ധനമന്ത്രിയുടെ വ്യഗ്രതയാണ് ഈ അവസ്ഥക്ക് കാരണം. നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസും ബിജെപി അംഗവും സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: