പാലക്കാട്: ഒന്നര മാസം മുമ്പ് പതിനാലുകാരി തൂങ്ങിമരിച്ചതിനു പിന്നാലെ വീട്ടില്‍ അനിയത്തിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ശരണ്യയുടെ മരണം ആത്മഹത്യതന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യയിലേക്കു നയിച്ച കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ല.
പാലക്കാട് കഞ്ചിക്കോട് ഭാഗ്യവതിയുടെ മകള്‍ ശരണ്യ (9) യെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ തൂങ്ങിമരണത്തിനപ്പുറം ശരണ്യയുടെ മൃതദേഹത്തില്‍നിന്ന് അന്വേഷണ വിധേയമാക്കേണ്ട തെളിവുകളൊന്നും ലഭിച്ചില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ നിന്നു ഇതു വ്യക്തമായെന്നാണ് വിവരം. അങ്ങനെയായാല്‍ ശരണ്യ ആത്മഹത്യ ചെയ്തതാകാം.
പക്ഷേ ആത്മഹത്യയിലേക്കു നയിച്ച കാരണം കണ്ടെത്തണം. ഇതിനുളള ശ്രമത്തിലാണ് പോലീസ്. ഒരു വീട്ടിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ ഒരേ രീതിയില്‍ 52 ദിവസത്തിനുളളില്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ വ്യക്തമായ കാരണമുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസും ഒരുപോലെ സംശയിക്കുന്നത്.
രണ്ടാനച്ഛന് ഷാജിയാണ് ശരണ്യയെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്. ജനുവരി 12 ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതേസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആ ദിവസം മൂന്നരയോടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി പോകുന്നത് കണ്ടതായി ശരണ്യ പോലീസിന് മൊഴി നല്‍കിയിരുന്നു.
രണ്ട് മരണങ്ങളിലും ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എഎസ്പി പൂങ്കുഴലി സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ഒരാളെ പോലിസ് ചോദ്യം ചെയ്ത് വിട്ടയച്ചു. നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ശരണ്യ. അസ്വാഭാവിക മരണം എന്ന നിലയിലാണ് പോലീസ് അന്വേഷണമെങ്കിലും ദുരൂഹത ശേഷിപ്പിക്കുതാണു ശരണ്യയുടെ മരണം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ അന്വേഷണവും കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തില്‍. അന്വേഷണം തുടങ്ങിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ച ശരണ്യയുടെ അച്ഛന് ഷാജിയും അമ്മ ഭാഗ്യവും കൂലിപ്പണിക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: