പത്തനാപുരം: പുനഃപ്രവര്‍ത്തനം ആരംഭിച്ച ആവണീശ്വരം പബ്ലിക് ലൈബ്രറിക്ക് സ്വാതന്ത്ര്യസമരസേനാനിയുടെ പേര് നല്‍കാതെ അനാദരവ് കാട്ടിയതായി ആരോപണം. ലൈബ്രറി കെട്ടിടം നിര്‍മ്മിക്കാനായി ഭൂമി ദാനം ചെയ്ത കുന്നിക്കോട് കുളത്തില്‍ കരോട്ടുവീട്ടില്‍ ഡോ.ജി. സുന്ദരേശന്പിളളയോട് അനാദരവ് കാട്ടിയതിനെതിരെയാണ് കുടുംബാഗങ്ങള്‍ പരാതിയുമായി എത്തിയത്.
നേതാജി സുബാഷ് ചന്ദ്രബോസിനൊപ്പം ജയില്‍ വാസം അനുഭവിക്കുകയും ,ദീര്‍ഘകാലം രാജ്യത്തിന് വേണ്ടി സൈനികസേവനവും നടത്തുകയും ചെയ്ത ആളാണ് ഡോ. സുന്ദരേശന് പിളള.
അദ്ധ്യാപകനായിരുന്ന പി.രാമചന്ദ്രന് നായരുടെ പേരിലാണ് ലൈബ്രറി നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പത്ത് ലക്ഷം രൂപയാണ് പുതിയ കെട്ടിട നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. എംഎല്‍എ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. മുന്‍ എംഎല്‍എ. കെ. പ്രകാശ്ബാബു, വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി. വിജയന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പബ്ലിക് ലൈബ്രറി സ്മാരകമാക്കാനുളള നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബാംഗങ്ങള്‍. സ്വാതന്ത്ര്യസമര സേനാനിയുടെ പേര് ലൈബ്രറിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: