വാരണാസി: യാദവ സമൂഹം വിശുദ്ധിയോടെ കാണുന്ന വാരണാസിയിലെ ഗഡ്വാഘട്ട് ആശ്രമം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ആശ്രമത്തില്‍ ഒരു മണിക്കൂര്‍ ചെലവഴിച്ച പ്രധാനമന്ത്രി പൂജകള്‍ നടത്തിയ ശേഷം പ്രത്യേകം തയാറാക്കിയ വേദിയിലെത്തി.
മോദിയോടൊപ്പം ആശ്രമത്തിലെ പ്രധാന സ്വാമി ശരണാനന്ദയും വേദി പങ്കിട്ടു. നരേന്ദ്രമോദിയെ സ്വാമി വിവേകാനന്ദനോടാണ് ശരണാനന്ദ സ്വാമി ഉപമിച്ചത്. ആയിരങ്ങളാണ് മോദിയെ സ്വീകരിക്കാനായി എത്തിയത്. 1930ലാണ് ഗഡ്വാഘട്ട് ആശ്രമം സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് മുലായംസിംഗ് യാദവും അഖിലേഷ് യാദവുമൊക്കെ ഈ ആശ്രമം സന്ദര്‍ശിക്കുമായിരുന്നു. എന്നാല്‍ ഇക്കുറി അഖിലേഷ് യാദവ് ഇങ്ങോട്ടേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല.
ആശ്രമത്തില്‍ നിന്നും പ്രധാനമന്ത്രി നേരെ പോയത് മുന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ വസതിയിലേക്കായിരുന്നു. ശാസ്ത്രിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മോദി കൊട്ടിക്കലാശത്തിന്റെ അവസാന ദിനം ആവേശഭരിതമാക്കി. പതിനായിരക്കണക്കിന് ആളുകളാണ് ഇന്നും മോദിയുടെ പരിപാടികളില്‍ പങ്കെടുത്തത്.
കഴിഞ്ഞ രണ്ട് ദിവസം വാരണാസിയില്‍ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി ഇന്നലെ രാത്രി പ്രത്യേക ജനസഭയും സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: