തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍മന്ത്രിയുമായ എളമരം കരീമിനെതിരേ കേസെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് നടപടി.
ടി.പി. വധക്കേസ് അന്വേഷണ സംഘത്തിലെ കെ.വി. സന്തോഷ് കുമാറിനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ് എടുത്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സി.പി.എം നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്യുന്നുവെന്നാരോപിച്ച് കഴിഞ്ഞദിവസം വടകര എസ്.പി. ഓഫീസ് മാര്‍ച്ചിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ടി.പി. വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സിപിഎം നേതാക്കളെ അന്യായമായി അറസ്റ്റു ചെയ്യുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം വടകര എസ്.പി. ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടയില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്തു എളമരം കരീം നടത്തിയ വിവാദ പരാമര്‍ശമാണ് കേസിനാസ്പദം. എക്കാലവും കേരളം ഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്ക്കാരായിരിക്കില്ലെന്നും ഇതിന്റെ ഭവിഷ്യത്തുകള്‍ അന്വേഷണ സംഘം നേരിടേണ്ടിവരുമെന്നുമായിരുന്നു എളമരത്തിന്റെ ഭീഷണി.
ടി.പി. വധക്കേസ് അന്വേഷിക്കുന്ന സംഘത്തെ ഭീഷണിപ്പെടുത്തിയ എളമരം കരീമിനെതിരെ കേസെടുക്കണമെന്ന് യു.ഡി.എഫ് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു കേസ് അന്വേഷണത്തെ തടസപ്പെടുത്തുമെന്നു യു.ഡി.എഫ് ചൂണ്ടിക്കാട്ടി. കേസ് അന്വേഷിക്കുന്ന സംഘത്തിലെ എസ്.ഐയെ നേരിട്ടും ഡി.വൈ.എസ്.പിയെ പരസ്യമായും അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം.
അതേ സമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്നും സ്പീക്കര്‍ക്ക് പരാതി നല്‍കണമോയെന്ന കാര്യം നിയമവിദഗ്ദരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എളമരം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: