കണ്ണൂര്‍: മതമൈത്രിയാണ് കണ്ണൂരിലെ വ്യാപാരത്തിന്റെ അടിത്തറയെന്ന് ചിത്രകാരന് കെ.കെ.മാരാര്‍ അഭിപ്രായപ്പെട്ടു. ഗോവയില്‍ നിന്നും വന്ന വ്യാപാരികള്‍ക്ക് കണ്ണൂരിലെ അറക്കല്‍, ചിറക്കല്‍ കോവിലകങ്ങള്‍ നല്‍കിവന്ന സ്നേഹമസൃണമായ സ്വീകരണങ്ങള്‍ വ്യാപാരികളെ സാഹോദര്യത്തോടുകൂടി ഇവിടെ നിലനിര്‍ത്താന്‍ കഴിഞ്ഞു. അതാണ് കണ്ണൂരിലെ വ്യാപാര സമൂഹത്തിന്റെ ഇതുവരെയുള്ള മുന്നേറ്റത്തിന് കാരണവുമെന്ന് അദ്ദേഹം പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ഓഫ് കൊമേഴ്സും എ.വി.ബാലിഗ സണ്‍സ് ചാറ്റിബിള് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് മാധവ ബാലിഗ അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാകലക്ടര്‍ മിര്‍മുഹമ്മദലി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എ.വി.ബാലിഗ സണ്‍സ് ചൈരിറ്റബിള് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി മഹേഷ് ചന്ദ്രബാലിഗ അധ്യക്ഷതവഹിച്ചു.
വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്ക് ചിന്മയ മിഷന് ചീഫ് സേവക് കെ.കെ.രാജനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു. വ്യാപാര രംഗത്ത് തകര്‍ച്ച നേരിടുന്ന വ്യാപാരികള്‍ക്കുള്ള സാമ്പത്തിക സഹായം ജ്യോതി ബാലിഗ മല്യ വിതരണം ചെയ്തു.
മീര ബാലിക മല്യയുടെ പേരിലുള്ള സ്കോളര്‍ഷിപ്പുകള്‍ ഗവ.ഗേള്‍സ് ഹൈസ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മകന് രാധാകൃഷ്ണ മല്യ വിതരണം ചെയ്തു.
ചേമ്പര്‍ പ്രസിഡണ്ട് സി.വി.ദീപക് സ്വാഗതവും ഓണററി സെക്രട്ടറി നന്ദിയും പറഞ്ഞു. ആര് ബാബുരാജ് മുഖ്യാതിഥിയെയും പി.കെ.മെഹബൂബ് അവാര്‍ഡ് ജേതാവിനെയും പരിചയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: