ന്യൂദല്‍ഹി: തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന മുന്‍ കര്‍ണാടക ലോകായുക്ത ജസ്റ്റീസ് ഭാസ്ക്കര്‍ റാവുവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
കേസ് തുടരാമെന്നും കോടതി വ്യക്തമാക്കി. ലോകായുക്തയുടെ ഓഫീസ് ഭാസ്ക്കര്‍ റാവു മകന് അശ്വിന് റാവുവിന് ദുരുപയോഗം ചെയ്യുന്നതിന് അനുവദിക്കുകയായിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി അശ്വിന് റാവു ലോകായുക്ത ഓഫീസിനെ ഉപയോഗിക്കുകയായിരുന്നു.
2016 ആഗസ്റ്റിലാണ് റാവുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നവംബറില്‍ ലോകായുക്തക്കെതിരെ കേസ് നടത്താന്‍ ഗവര്‍ണര്‍ എസ്ഐടിക്ക് അനുമതി നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇയാള്‍ രാജിവെക്കുകയായിരുന്നു. പിന്നീട് കുറ്റപത്രം റദ്ദാക്കാന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് ഭാസ്ക്കര്‍ റാവുവും മകന് അശ്വിന് റാവുവും മുന്‍ പിആര്ഓയുമാണ് കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: