ന്യൂദല്‍ഹി: കൊച്ചി ചെലവന്നൂര്‍ കായലോരത്തെ ഡിഎല്‍എഫ് ഫ്ളാറ്റ് സമുച്ചയം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കേരള തീരദേശ പരിപാലന അതോറിറ്റി നല്കിയ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. എതിര്‍കക്ഷികളായ ഡിഎല്‍എഫ് കമ്പനി അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
കായല്‍തീരം കയ്യേറിയാണ് ഫ്ളാറ്റ് നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കാന്‍ പ്രദേശത്തിന്റെ സാറ്റലൈറ്റ് ഭൂപടമടക്കമുള്ള രേഖകള്‍ തീരദേശ പരിപാലന അതോറിറ്റി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അതോറ്റിയോടും എതിര് കക്ഷികളോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡിഎല്‍എഫ് ഫ്ളാറ്റ് നിര്‍മ്മിച്ചത് നിയമം ലംഘിച്ചാണെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഫ്ളാറ്റ് പൊളിക്കേണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: