വൈക്കം: ഇടതുനേതാക്കളുടെ ഒത്താശയില്‍ നഗരസഭയയുടെ കീഴിലുളള മിനി ഇന്ട്രസ്റ്ററിസില് തൊഴിലാളികളെ പീഡിപ്പിക്കുന്നതായി ആക്ഷേപം. അടിസ്ഥാനവേതനം 10,300 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടും വൈക്കത്തെ വിവധ തൊഴില്‍ സ്ഥാപനങ്ങള്‍ നല്‍കുന്നത് തുശ്ചവേതനമാണ.് രാവിലെ 8മുതല്‍ വെകിട്ട് 5.30വരെ തൊഴിലെടുക്കുന്നവര്‍ക്ക് കേവലം 250 രൂപ മാത്രമാണ് നല്‍കുന്നത്. ഇഎസ്ഐ, പിഎഫ് ആനൂകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല.
നഗരസഭ ഭരിക്കുന്നത് എല്‍ഡിഎഫാണ്. ഫക്ട്റികളില് സുരക്ഷാ മാനണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്ലാസ്റ്റിക്ക് പൊടിക്കുന്ന ഫാക്ടിയിലെ തൊഴിലാളികള്‍ക്ക് മാരകമായ ശ്വാസകോശ അസുഖങ്ങള്‍ പിടിപെടുന്നു. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
നഗരസഭയക്ക് കീഴിലുള്ള കോവിലകത്തും കടവ് ഐസ്പ്ലാന്റില്‍ 8 മണിക്കൂര്‍ ജോലിക്ക് 300 രൂപയാണ് വേതനം. 80 രൂപ നിരക്കില്‍ പ്രതിദിനം 250 ഐസ് ബോക്സുകള്‍ വില്‍ക്കുന്ന ഇവിടെ 20,000 രൂപ വരുമാനമുണ്ട്. അധികൃതരുടെ ഒത്താശയോടൂകൂടി കരാറുകാരന് വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ വാടകപോലും അടയ്ക്കുന്നില്ല.
ഇവിടെയും സൂരക്ഷാ മാനദണങ്ങള്‍ കാറ്റില്‍ പറത്തി അപകടകരമായ അന്തരീഷത്തിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.
ദിവസവും ലക്ഷങ്ങള്‍ ലാഭംകൊയ്യുന്ന നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തൊഴിലാളികളികള്‍ക്ക് അമിതജോലി ഭാരമാണെന്ന് പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇവിടെ ജോലിചെയ്യുന്ന തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും സിഐറ്റിയു യൂണിയനില്‍ അംഗത്വം ഉള്ളവരാണ്. യൂണിയന് നേതാക്കള്‍ മുതലാളിമാരുടെ മാസപറ്റുകാരാണെന്നാണ് തൊഴിലാളികളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: