പാലാ : പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തില്‍ പാലായിലെ ചെത്തിമറ്റം വാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. പ്ലാസ്റ്റിക്കിന്റെ നിര്‍മ്മാര്‍ജ്ജനം ചോദ്യചിഹ്നമായി ഉയരുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക, ഉപയോഗിച്ചവ വൃത്തിയാക്കി ശേഖരിച്ച് ശുചിത്വമിഷനുമായി ചേര്‍ന്ന് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ നടപടികള്‍ സ്വീകരിക്കുക എന്ന ലക്ഷ്യം വച്ചാണ് വാര്‍ഡില്‍ ഹരിതകേരളം പദ്ധതി നടപ്പിലാക്കിയത്.
ജനുവരി ഒന്നുമുതല്‍ വാര്‍ഡിലെ എല്ലാ വീടുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗശേഷം വലിച്ചെറിയാതെ വൃത്തിയാക്കി വീടുകളില്‍ സൂക്ഷിക്കുന്നതിന് നിര്‍ദ്ദേശവും ബോധവത്ക്കരണവും നല്കി. “അപകടം ശ്വസിക്കാതിരിക്കാന്‍ ഒരു തുണ്ട് പ്ലാസ്റ്റിക് പോലും കത്തിക്കാതിരിക്കാം” എന്ന ഉറച്ച തീരുമാനത്തോടെ വാര്‍ഡിലുടനീളം വാര്‍ഡ് വികസന സമിതിയംഗങ്ങളുടെയും അയല്‍സഭ ഭാരവാഹികളുടെയും കൂട്ടായ പ്രവര്‍ത്തനം പദ്ധതിക്ക് ഏറെ സഹായകമായി. നിത്യോപയോഗത്തില് വീട്ടില്‍ അവശേഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വൃത്തിയാക്കി പ്രവര്‍ത്തകര്‍ സൗജന്യമായി വീടുകളിലെത്തിച്ച സഞ്ചികളില്‍ സൂക്ഷിക്കുന്നു. ഇത്തരത്തില്‍ വീടുകളില്‍ ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ മുനസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് ശുചിത്വമിഷന്റെ ഭാഗമായി ക്ലീന്‍കേരള കമ്പനിക്ക് കൈമാറും. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: