ന്യൂദല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തു പുകയില ഉത്പന്നങ്ങള്‍ വില്ക്കുന്നതു പൂര്‍ണമായും നിരോധിക്കുമെന്ന് ബിഹാര്‍ സര്‍ക്കാര്‍. മധ്യപ്രദേശ്, കേരളം എന്നിവയ്ക്കു പിന്നാലെയാണു ബിഹാറിന്റെ നടപടി. നിരോധന ഉത്തരവ് നിലവില്‍ വന്നുവെന്നു ഫുഡ് സെക്യൂരിറ്റി കമ്മിഷണര്‍ സജ്ഞയ് കുമാര്‍ അറിയിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ നിരോധനം പൂര്‍ണമായും നടപ്പാക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കു മൂന്നു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശിനും കേരളത്തിനും പുറമേ പാന്‍ ഉല്പന്നങ്ങള് നിരോധിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ബിഹാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: