ആലപ്പുഴ: പശ്ചിമഘട്ടത്തിലെ സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റപ്പെടുത്തി.
കേരളത്തിന്റെ പരിസ്ഥിതിസംരക്ഷണത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പശ്ചിമഘട്ട സംരക്ഷണപദ്ധതിക്ക് രൂപം നല്‍കും എന്നുപറഞ്ഞ് അധികാരത്തില്‍ വന്നതാണ് ഈ സര്‍ക്കാര്‍. പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയില്ല, എന്നുമാത്രമല്ല നിലവിലുള്ള നിര്‍ദ്ദേശങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ‘ഇപ്പോഴത്തെപോലെ തന്നെ പോകട്ടെ’ എന്ന തീര്‍ത്തും ഗൗരവമില്ലാത്തതും വിനാശകരവുമായ ഒരു നടപടിയാണ് സര്‍ക്കാറില്‍നിന്നും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി അനുഭവപ്പെടുന്ന കടുത്ത ചൂടിന്റെയും വരള്‍ച്ചയുടെയും കുടിവെള്ളക്ഷാമത്തിന്റെയും പശ്ചാത്തലത്തില്‍ അവധാനതയോടെയും നീതിയുക്തമായും തീരുമാനമെടുക്കേണ്ട സമയമാണിത്.
എന്നാല്‍ അത്തരത്തിലുള്ള സമീപനമല്ല സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.വി. ജോസഫും, സെക്രട്ടറി, ബി.കൃഷ്ണകുമാറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: