കുറവിലങ്ങാട്: പുതുവേലിയില്‍ സ്കൂള്‍ കുട്ടികളെയും കയറ്റിവന്ന ജീപ്പ് അപകടത്തില്‍പെട്ടതിന് ദൃക്സാഷിയായ പുതുവേലി കുന്നുംപുറത്ത് കെ.എസ് ശ്രീനിവാസന് ദുഃഖം അടയ്ക്കാനാവാതെ സംഭവങ്ങള്‍ വിവരിച്ചു.
രാവിലെ 7.35 ഓടെ ഞാന്‍ ഇതേ സ്കൂളില്‍ പഠിക്കുന്ന എന്റെ കുട്ടിയെ സ്കൂള്‍ ബസ്സില്‍ കയറ്റിവിടുന്നതിനായി പുതുവേലി വൈക്കം കവലയില്‍ എത്തിയതായിരുന്നു.
അപ്പോള്‍ മേരിഗിരി സ്കൂളിലെ മിനിവാന്‍ കുട്ടികളെ കയറ്റുന്നതിനായി ജംഗ്ഷനില്‍ എത്തി കുട്ടിയെ വാനിലേക്ക് കയറ്റുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇലഞ്ഞി ഭാഗത്തുനിന്ന് അമിത വേഗതയില്‍ കുട്ടികളുമായി വന്ന ക്രൂയിസര്‍ ജീപ്പ് മിനിവാനിന് മുന്‍വശത്തുള്ള മണ്‍തിട്ടയിലേയ്ക്ക് ഇടിച്ചുകയറി നിന്നത്. ഇടിയുടെആഘാതത്തില്‍ കുട്ടികളുടെ കൂട്ടനിലവിളിയുയരുന്നതോടെ ഞാനും വാനില്‍ ഉണ്ടായിരുന്ന ഹേമടീച്ചറും കൂടി തകര്‍ന്ന ജീപ്പില്‍ നിന്നും ആദ്യം പുറത്തെടുത്ത നയനയുമായി കാറില്‍ ആശുപത്രിയിലേക്ക് പാഞ്ഞു.
പക്ഷേ… അവിടെ എത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നതായി വിതുമ്പുലോടെ ശ്രീനിവാസന് പറഞ്ഞു. അപ്പോഴെയ്ക്കും വിവരമറിഞ്ഞ് പുതുവേലി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി. ഓട്ടോ ഡ്രൈവര്‍മാരായ ബിജു മരുതൊട്ടിയാനി, അശോകന് കുഴിപ്പാനി, വിജയന് കടത്ത് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന സ്കൂള്‍ വാനിലും അതുവഴിവന്ന മറ്റു വാഹനങ്ങളിലുമായാണ് മറ്റു കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.
അവളെ എനിക്കിപ്പം കാണണം
കുറവിലങ്ങാട് : അപകടത്തില്‍ രണ്ട് കാലുകള്‍ക്കും കൈക്കും പൊട്ടലോടെ ആശുപത്രികിടക്കയില്‍ കിടന്ന് ജോബിന് അലറി വിളിക്കുന്ന കാഴ്ച കുടുംബാംഗങ്ങളെയും കണ്ടുനിന്നവരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
രാവിലെ സഹോദരിയുടെ കൈപിടിച്ച് സ്കൂള്‍ ജീപ്പില്‍ പുറപ്പെട്ട ജോബിന് ഇടിയുടെ ആഘാതത്തില്‍ സഹോദരി ആന്‍ മരിയാ ഷാജി മരണപ്പെട്ടതറിയാതെ വിലപിക്കുകയാണ്. ആശ്വസിപ്പിക്കാന്‍ പിതാവ് ഷാജിയും ബന്ധുക്കളും ഏറെനേരം പരിശ്രമിക്കുകയുണ്ടായി. എങ്കിലും എനിക്കിപ്പം അവളെ കാണണമെന്ന വാശിയില്‍ ജോബിന് കട്ടിലില്‍ നിന്ന് എഴുന്നേല്ക്കാന് പലപ്പോഴും ശ്രമിക്കുകയുണ്ടായി. മുത്തോലപുരം ജോസ് ഗിരിയിലുള്ള വീട്ടുപടിക്കല്‍ നിന്നും തിങ്കള്‍ രാവിലെ 7.30 ഓടെയാണ് ഇരുവരും സ്ഥിരമായി സ്കൂളിലേക്ക് പോകാറുള്ള ക്രൂയിസര്‍ ജീപ്പില്‍ കയറിയത്. കളിച്ചും ചിരിച്ചുമായാണ് 15 അംഗസംഘം ജീപ്പില്‍ യാത്ര തിരിച്ചത്. ജോബിന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പരിക്കേറ്റ മറ്റു വിദ്യാര്‍ത്ഥികളായ ഇലഞ്ഞി വിലങ്ങുപാറയില്‍ മിന്റുജോബി, മുത്തോലപുരം കലശ്ശേരിയില് സിദ്ധാര്‍ത്ഥ് കെ ബോസ്, ഇലഞ്ഞി നടക്കേനടുംതുടിയില് ജെനീറ്റ ജെയിംസ്, മുത്തോലപുരം കട്ടപ്പുറത്ത് ജോര്‍ജ് കുര്യന്, ഇലഞ്ഞി വാഴപ്പള്ളില്‍ എത്തനജോയി, കട്ടപ്പുറത്ത് മാത്യുകുര്യന്‍,പാറംങ്കംപറമ്പില് വിഷാരജോസ്, കൊമ്മനാം തടത്തില്‍ കെരിന്ഇമ്മാനുവല്, കലയപ്പാറയില് ജോണ്‍ജോര്‍ജ്, വിലങ്ങുപാറയില്‍ ടോബിജോര്ജ്, ചന്ദന്കുളം ദിയാറോയി, വട്ടപ്പാറയില്‍ ജോബിന്ഷാജി, വിലങ്ങുപാറയില്‍ മിന്നുജോബി, വടക്കേമുണ്ടനിയില് എനീറ്റ ജെയിംസ് എന്നിവരെ കൂത്താട്ടുകുളം ദേവമാതാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: