ശാന്തന്‍പാറ/തൊടുപുഴ: വാഹനാപകടത്തില്‍പ്പെട്ട് ഏലക്കാട്ടിലേയ്ക്ക് വീണ യുവാവിനെ രക്ഷിക്കാനായത് 14 മണിക്കൂറുകള്‍ക്ക് ശേഷം. തൊതാടുപുഴ മടക്കത്താനം സ്വദേശി കാഞ്ഞിരത്തിങ്കല്‍ എന്‍ ഗിരീഷ്(33) ആണ് ശാന്തന്‍പാറയ്ക്ക് സമീപം ദേവികുളം-ഗ്യാപ്പ് റോഡില്‍ അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച രാത്രി 10.30 ഓടെ അപകടത്തില്‍പ്പെട്ട ഇയാളെ ഇന്നലെ രാവിലെ ഇവിടെ വിറക് ശേഖരിക്കാനെത്തിയ സ്ത്രീകളാണ് കണ്ടെത്തിയത്. ബോധരഹിതനായ ഗിരീഷ് ബോധം തിരികെ ലഭിച്ചപ്പോള്‍ ഏലക്കാട്ടിലൂടെ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഞരങ്ങലും മൂളലും കേട്ട് സ്ത്രീകള്‍ നടത്തിയ പരിശോധനയിലാണ് പരിക്കേറ്റയാളെ കണ്ടെത്തുന്നത്.
ഗിരീഷ് സഞ്ചരിച്ചിരുന്ന നിസാന്‍ ടെറാനോ കാര്‍ 500 അടിയിലധികം താഴ്ച്ചയിലേയ്ക്ക് വീഴുകയായിരുന്നു. രാത്രിയായതിനാല്‍ അപകടവിവരം മറ്റാരും അറിയാതെ പോയതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ 11.30 ഓടെയാ
ണ് ഇവിടെ വിറക് ശേഖരിക്കാനെത്തിയവര്‍ പരിക്കേറ്റ ആളെ കണ്ടെത്തുന്നത്. ബോധം വന്നപ്പോള്‍ രക്ഷപ്പെടട
ാനായി ഗിരീഷ് ഏറെ ദുരം ഇഴഞ്ഞ് നീങ്ങിയിരുന്നു. കാലൊടിഞ്ഞതിനാല്‍ എഴുന്നേല്ക്കാന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ കുമളി സിഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ രക്ഷിച്ചത്. അപകട വിവരം അറിയിച്ചെങ്കിലും ഡോക്ടര്‍മാരാരും സ്ഥലത്ത് എത്താത്തത് പോലീസിനെ വലച്ചു.
തുടര്‍ന്ന് നാട്ടുകാരുടെയും മൂന്നാര്‍ ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ കമ്പും ചാക്കും ചണനൂലും ഉപയോഗിച്ച് സ്ട്രച്ചര്‍ ഉണ്ടാക്കി ഇതില്‍ ചുമന്നാണ് പരിക്കേറ്റയാളെ മുകളിലെത്തിച്ചത്. രണ്ട് മണിയോടെയാണ് ഗിരീഷിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാലിന്റെ കണ്ണയ്ക്ക് ഒടിവുള്ളതിനാല്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസറ്റിലേക്കും മാറ്റുകയായിരുന്നു. യുവാവിന്റെ ബന്ധുക്കളും ഇവിടെ എത്തിയിട്ടുണ്ട്. ഫോട്ടോഗ്രാഫറായ ഗിരീഷ് മൂന്നാറിലേയ്ക്ക് പോകുന്ന വഴിക്കാണ് അപകടത്ത
ില്പ്പെട്ടത്. സീറ്റ് ബെല്‍റ്റ് ധരിച്ചത് രക്ഷയായതായി പോലീസ് പറഞ്ഞു.
രാജാക്കാട് എസ്ഐ അനൂപ്, പോലീസുകാരായ ഷാജി, ജിന്‍സ്, രമേശന്, സജി തുടങ്ങിയവരും ശാന്തന്‍പാറ പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ ശാന്തന്‍പാറ പോലീസ് കേസ് എടുത്തു. അപകടത്തില്പ്പെട്ടകാര് പൂര്‍ണ്ണമായും തകര്‍ന്നു. കനത്ത മൂടല്‍മഞ്ഞാണ് അപകട കാരണമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: