തൊടുപുഴ: മുട്ടത്ത് കഞ്ചാവ് ലോബിയുടെ ആക്രമണത്തില്‍ രണ്ട് ദളിത് യുവാക്കള്‍ക്ക് പരിക്ക്. മുട്ടം തോട്ടുങ്കരയക്കടുത്തുള്ള ഹരിജന്‍ കോളനിയിലെ ജിഷ്ണു തങ്കപ്പന്(22), സച്ചിന്( 23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരാതി നല്‍കിയിട്ടും, മൊഴി എടുക്കാന്‍ തയ്യാറാവാതെ പ്രതികള്‍ക്ക് രക്ഷപെടാന്‍ പോലീസ് വഴിയൊരുക്കുന്നതായി ആക്ഷേപം. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയുണ്ട്.
ഞായറാഴ്ച രാത്രി 9.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോട്ടുങ്കരയില്‍ ബേക്കറി നടത്തുന്ന ഉമ്മറും 8 ഓളം ഗുണ്ടകളും ചേര്‍ന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. കെപിഎംഎസ് നേതാവായ മുട്ടത്തെ അശോകന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനം നടത്തി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവരെ തടഞ്ഞ്, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. തൊടുപുഴയിലെ കഞ്ചാവ് ലോബിയിലെ പ്രമുഖനാണ് ഇവരെ ആക്രമിച്ചത്. കോളനിയിലെ
ദളിത് യുവാക്കളെ ഉപയോഗിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
ഹിന്ദു ഹെല്പ് ലൈനിന്റെയും മറ്റ് ഹിന്ദു സംഘടനകളുടെയും ഇടപെടലുകളുടെ ഭാഗമായി കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായിരുന്നവര്‍ തിരികെ വരികയും കച്ചവടത്തിന് സഹകരിക്കാതിരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതിന്റെ പ്രതികാരമായാണ് ഉമ്മറും ഗുണ്ടാ സംഘവും ആക്രമണം നടത്തിയത്. മുട്ടം പോലീസ് സ്റ്റേഷനില്‍ രാത്രി 11.45ന് പരാതി സമര്‍പ്പിച്ചിട്ടും ഇതുവരെ പരാതിക്കാരുടെ മൊഴി എടുക്കാന്‍ പോലും പോലീസ് എത്തിയിട്ടില്ല. സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: