കട്ടപ്പന: നഗരസഭയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് മെഡിക്കല്‍സ്റ്റോറുകള്‍ തുറക്കാത്തതുമൂലം രോഗികള്‍ വലഞ്ഞു. മരുന്നിനായി കിലോമീറ്ററുകള്‍ കാല്‍നടയായാണ് ആളുകള്‍ കട്ടപ്പനയില്‍ എത്തിയത്. കസ്തൂരിരംഗന്‍ പ്രശ്നത്തില്‍ അന്തിമവിഞ്ജാപനം വൈകുന്നതില്‍ പ്രതിഷിച്ചാണ് യുഡിഎഫ് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തിയത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ കട്ടപ്പന നഗരത്തില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ളവ അടഞ്ഞുകിടന്നത് രോഗികളെ കാര്യമായിത്തന്നെ ബാധിച്ചു.
രാവിലെ മുതല്‍ മരുന്നുവാങ്ങുവാനായി നഗരത്തിലെത്തിയവര്‍ മടങ്ങിപോവുകയാണുണ്ടായത്. നരിയംപാറ സ്വദേശി ആനന്ദവല്ലി ശശിധരന് തന്റെ ഹൃദ്രോഗത്തിനുള്ള മരുന്നുവാങ്ങുവാനായാണ് കട്ടപ്പന നഗരത്തിലെത്തിയത്. ഹര്‍ത്താലായതിനാല്‍ ഇവര്‍ നരിയംപാാ
റയില്‍ നിന്നും നടന്നാണ് മരുന്നുവാങ്ങാന്‍ എത്തിയത്.
നഗരത്തില്‍ എത്തിയപ്പോള്‍ ഒരു മെഡിക്കല്‍ സ്റ്റോറുപോലും തുറന്നിട്ടില്ല. വര്‍ഷങ്ങളായി ഹൃദ്രോഗത്തിനു മരുന്നുകഴിക്കുന്ന ആളാണ് ആനന്ദവല്ലി. ശ്വാസംമുട്ടലും പനിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നു കട്ടപ്പനയിലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് വാങ്ങണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കാതിരുന്നതുമൂലം സ്ഥിരമായി കഴിക്കുന്ന മരുന്നുവാങ്ങാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെഫോണില് വിളിച്ചുവരുത്തി കടതുറന്നു മരുന്ന് അനന്തവല്ലിക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: